തിരുവനന്തപുരം: നാളെ നിയമസഭയില്‍ അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതിയായില്ല.
കുസാറ്റ്, മലയാളം, കെടിയു സർവകലാശാല നിയമ ഭേദഗതി ബില്ലുകളില്‍ ആണ് തീരുമാനം വൈകുന്നത്. മൂന്നു ബില്ലുകളും മലയാളത്തില്‍ തയാറാക്കിയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. ഭേദഗതി ബില്ലില്‍ പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരം നല്‍കിയതാണ് ബില്ലിനുള്ള അനുമതി വൈകാൻ കാരണമെന്നാണ് സൂചന. മറ്റ് അഞ്ചു സർവ്വകലാശാല ഭേദഗതി ബില്‍ ഇംഗ്ളീഷില്‍ ആയതിനാല്‍ മുൻകൂർ അനുമതി വേണ്ട. രാജ് ഭവൻ മുൻകൂർ അനുമതി ഇല്ലെങ്കിലും സ്പീക്കർ റൂളിംഗ് നല്കിയാല് ബില്‍ അവതരിപ്പിക്കാം. പക്ഷെ സഭ ബില്‍ പാസാക്കിയാലും ബില്‍ ഗവർണർ ഒപ്പിടുമോ എന്ന പ്രശ്നം ബാക്കിയാണ്.സര്‍വകലാശാല നിയമഭേദഗതി ബില്ലില്‍ അനിശ്ചിതത്വം; മുൻകൂര്‍ അനുമതി ഇനിയും നല്‍കാതെ ഗവര്‍ണര്‍
0
തിങ്കളാഴ്ച, മാർച്ച് 03, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.