'തെറ്റിദ്ധാരണ കാരണം പറ്റിയത്, ക്ഷമിക്കണം ഇനി ആവര്‍ത്തിക്കില്ല': ക്ഷമ ചോദിച്ച്‌ കങ്കണ കേസ് ഒത്തുതീര്‍പ്പാക്കി പരാതി പിൻവലിച്ചു

മുiബൈ: അഞ്ച് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ട്, ബോളിവുഡ് താരം കങ്കണ റണൗട്ട്

ബുധനാഴ്ച ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെതിരെ നടത്തിയ 'അപകീർത്തികരമായ' പരാമർശങ്ങളില്‍ മാപ്പ് പറഞ്ഞു. ഇതോടെ റണൗട്ടിനെതിരായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കി.

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിന്‍റെ പേര് വലിച്ചിഴച്ചതിനാണ് കങ്കണ നിരുപാധികം മാപ്പ് പറഞ്ഞത് എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടുവില്‍  കോടതിയില്‍ നേരിട്ട് ഹാജരായി റണാവത്തും അക്തറും മാനനഷ്ടക്കേസ് തീർപ്പാക്കി.

ബാന്ദ്രയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയ റണൗട്ടിന്‍റെ മൊഴി പ്രകാരം. 2020 ജൂലൈ 19-ന് അർണബ് ഗോസ്വാമിയുമായുള്ള അഭിമുഖത്തില്‍ താൻ പറഞ്ഞതെല്ലാം തെറ്റിദ്ധാരണയുടെ ഫലമാണെന്ന് പാര്‍ലിമെന്‍റ് അംഗം കൂടിയായ കങ്കണ റണൗട്ട് പറഞ്ഞതായി പറയുന്നു.

അക്തറിനെതിരായ അവളുടെ പ്രസ്താവനകള്‍ നിരുപാധികം പിൻവലിച്ചു (അഭിമുഖത്തില്‍ പറഞ്ഞതുപോലെ) ഭാവിയില്‍ 'ഇത് ആവർത്തിക്കില്ല' എന്ന ഉറപ്പും കങ്കണ നല്‍കുന്നു. "ചലച്ചിത്രരംഗത്തെ ഏറ്റവും മുതിർന്ന അംഗങ്ങളില്‍ ഒരാളായ ജാവേദ് അക്തറിന് ഉണ്ടായ അസൗകര്യത്തില്‍ ഞാൻ ക്ഷമ ചോദിക്കുന്നു, അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്" റണൗത്ത് മുംബൈ കോടതിയില്‍ പറഞ്ഞു.

കങ്കണയുടെ മാപ്പ് അംഗീകരിച്ച ജാവേദ് അക്തര്‍ അവള്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. 

കേസ് തീര്‍പ്പായതിന് പിന്നാലെ കഴിഞ്ഞ ദിവസം ജാവേദ് അക്തറുമായി ഒരു ഫോട്ടോ കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു. കോടതിയില്‍ നിന്നും എടുത്തത് എന്ന് കരുതുന്ന ചിത്രത്തില്‍ തങ്ങളുടെ നിയമയുദ്ധം അവസാനിച്ചുവെന്ന് നടി എഴുതി,

കേസ് തീര്‍ക്കാന്‍ ദയയും കൃപയും കാണിച്ചതിന് ജാവേദ് അക്തറിനോട് കങ്കണ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !