ചെന്നൈ ∙ കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നതു കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് അത് റദ്ദാക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നുണ്ട്.
ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെന്നും പുതിയ ഡാം നിർദേശത്തെ എതിർക്കുമെന്നും തമിഴ്നാടിന്റെയും കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും രേഖയിലുണ്ട്.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം മുല്ലപ്പെരിയാറിന്റെ പൂർണസംഭരണ ശേഷിയായ 152 അടിയിലേക്കു ജലനിരപ്പ് ഉയർത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. കേരളത്തിന്റെ അതിർത്തികളോടു ചേർന്നുള്ള വിവിധ നദീജല സംയോജന പദ്ധതികളുടെ കാര്യത്തിലും മുന്നോട്ടുപോകാനാണു തമിഴ്നാടിന്റെ തീരുമാനം.അയൽസംസ്ഥാനങ്ങളുമായുള്ള നദീജല പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകാത്തതാണെന്നു ജലവിഭവ വകുപ്പു മന്ത്രി ദുരൈമുരുകനും സഭയിൽ പറഞ്ഞു. ‘എന്നാൽ, ഇക്കാര്യത്തിൽ എടുത്തുചാടി ഒന്നും ചെയ്യില്ല. അയൽസംസ്ഥാനങ്ങളിൽ താമസിക്കുന്ന തമിഴ്നാട്ടുകാരുടെ സുരക്ഷ പ്രധാനമാണ്. തമിഴ്നാടിന്റെ അനുമതിയില്ലാതെ ഒരു കൊമ്പനും കാവേരിയിൽ അണക്കെട്ട് നിർമിക്കാൻ കഴിയില്ല’– മന്ത്രി കൂട്ടിച്ചേർത്തു.ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ട് വീഴ്ച ഉണ്ടാകില്ല തമിഴ്നാട്, സൗഹൃദം തുടരും.
0
ചൊവ്വാഴ്ച, മാർച്ച് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.