കളഞ്ഞു കിട്ടിയ മൂന്നു പവൻ സ്വർണ്ണമാല മേലുകാവ് പോലീസ് മുഖേന ഉടമയ്ക്ക് തിരികെ നൽകിയ ദേവസ്യാച്ചന് സ്വർണ്ണാഭരങ്ങൾ വിറ്റ് രോഗികളെ ചികിൽസിച്ച റീത്ത മെമ്പറുടെ ആദരവ്..!

പാലാ: കളഞ്ഞു കിട്ടിയ മൂന്നു പവൻ സ്വർണ്ണമാല മേലുകാവ് പോലീസ് മുഖേന ഉടമയ്ക്ക് തിരിച്ചു നൽകിയ പിഴക് സ്വദേശി ഒറ്റപ്ലാക്കൽ ദേവസ്യാച്ചന്  പിഴക് വാർഡിൽ ആദരവ്,

കുമിളി എട്ടാംമൈൽ സ്വദേശിയും ഏലക്ക വ്യാപാരിയുമായ കോട്ടൂപ്പള്ളീൽ ജിജിയുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് കഴിഞ്ഞ ദിവസം കുടുംബ പരമായ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം വരുന്നതിനിടയിൽ പ്രവിത്താനം ഭാഗത്ത്‌ വെച്ച് നഷ്ടപെട്ടത്.
പാതയോരത്തുനിന്ന് കിട്ടിയ മാല സ്വർണ്ണമാണ് എന്ന് തിരിച്ചറിഞ്ഞ പിഴക് സ്വദേശിയും ലോട്ടറി വ്യാപാരിയുമായ ദേവസ്യാച്ചൻ വിവരം മേലുകാവ് പോലീസിൽ അറിയിക്കുകയും തുടർന്ന് മേലുകാവ് പോലീസ് സ്റ്റേഷൻ SHO അഭിലാഷ് എംടിയുടെയും എ.എസ്ഐ സജിനി എൻ ടി,സീനിയർ സിപിഒ ജസ്റ്റിൻ ജോസഫ്,സിപിഒ സന്തോഷ് അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെ നൽകുകയുമായിരുന്നു..
ഡെയ്‌ലി മലയാളി ന്യുസ് വാർത്ത ശ്രദ്ധയിൽപെട്ട പിഴക് പതിനാലാം വാർഡ് മെമ്പർ റീത്ത ജോർജ് ദേവസ്യാച്ചന്റെ വീട് സന്ദർശിക്കുകയും സമൂഹത്തിന് മാതൃകയായി പെരുമാറുകയും ചെയ്ത വ്യക്തി എന്ന നിലയിൽ ദേവസ്യാച്ചൻ അഭിനന്ദനത്തിനും ആദരാവിനും അർഹനാണെന്നും നേരിൽ കണ്ട് അറിയിക്കുകയും ദേവസ്യാച്ചനെ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.
മുൻപ് കോവിഡ് സമയത്ത് വാർഡിലെ നൂറു കണക്കിന് സാധാരണക്കാരായ ആളുകൾക്ക് രോഗബാധയേറ്റപ്പോൾ സ്വർണ്ണാഭരണങ്ങൾ വിറ്റ് രോഗികളെ ചികിൽസിച്ച റീത്ത മെമ്പറെ അന്ന് പുരോഹിതരും ജനപ്രതിനിധികളുമടക്കം നിരവധിപേർ അഭിനന്ദിച്ചിരുന്നു.. 

സാമൂഹ്യ പ്രതിബദ്ധതയും സത്യ സന്ധതയും ത്യജിക്കാനുള്ള മനസുമാണ് വെക്തികളെ പക്വമതികളാക്കി മാറ്റുന്നതെന്നും ദേവസ്യാച്ചനെ സന്ദർശിച്ച റീത്ത ജോർജ് അഭിപ്രായപെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !