ഇഷ്ട വരദായനിമാരും ശത്രുസംഹാര മൂർത്തിമാരുമായി സിപിഎം;പി.ജി.ബിജുകുമാർ

കോട്ടയം: സിപിഎം എന്ന രാഷ്ട്രീയ കക്ഷി അതിൻ്റെ രീതി ശാസ്ത്രമനുസരിച്ച് സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കൃത്യമായ ഇടവേളകളിൽ ഏറ്റവും താഴെ തലം മുതൽ ഏറ്റവും ഉയർന്ന ഘടകം വരെ സമ്മേളനങ്ങൾ നടത്തി നേതൃസമിതിയംഗങ്ങളെ നിയമിക്കുന്നു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. നേതൃ സമിതിയംഗങ്ങളെ തെരഞ്ഞെടുക്കുന്നു എന്ന് പറയാതിരുന്നത് മനപൂർവ്വമാണ്. ആ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് അപൂർവ്വമാണ്. അതിൽ ഒരു തർക്കത്തിന് പ്രസക്തിയില്ല. കാരണം അത് പാർട്ടി അംഗങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്.

ഇപ്പോൾ മഴക്ക് ശേഷം മരം പെയ്യുന്നു എന്ന് പറയുന്നതുപോലെ സമ്മേളനാനന്തര കാര്യങ്ങൾ ചർച്ച നടക്കുകയാണല്ലോ? പത്തനംതിട്ടയിലെ നേതാവിന് സംസ്ഥാന സമിതിയിൽ ഇടം കിട്ടാത്തതിന്റെ വേദനയേക്കാൾ വലിയ വേദന ആരോഗ്യ മന്ത്രിക്ക് അവിടെ എത്താൻ കഴിഞ്ഞതിലാണ്. എല്ലാം കണ്ണൂരുകാര് കവർന്ന് കൊണ്ടുപോകുന്നു എന്ന ആവലാതി ഉയർന്ന കൊല്ലം സമ്മേളനം (മാധ്യമ പ്രയോഗം) തീർന്നപ്പോൾ ഞങ്ങൾക്ക് ഒന്നെ കിട്ടിയുള്ളു എന്ന ആവലാതി കൊല്ലം കാർക്ക്. 72 വയസായ പി. ജയരാജിന് ജീവിത കാലത്ത് സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിനോക്കാൻ കഴിയില്ലന്ന തിരിച്ചറിവിൽ നീറിനിൽക്കുന്നു കണ്ണൂർ ആർമി.

ഇനി കോട്ടയത്തേക്ക് വന്നാൽ ക്യാപ്റ്റൻ്റെ ഏറ്റവും വിശ്വസ്തനായ നേതാവാണ് മന്ത്രി ശ്രീ. വി.എൻ. വാസവൻ. വെട്ടിനിരത്തിയും തച്ചുതകർത്തും സംസ്ഥാന സെക്രട്ടറിയേറ്റിൽ വരെ എത്തിയ യോദ്ധാവ്. ഇക്കുറിയും സമ്മേളന യുദ്ധഭൂമിയിൽ തൻ്റെ ആവനാഴിയിലെ അസ്ത്രങ്ങൾ കൃത്യമായി പ്രയോഗിച്ച് വിജയശ്രീലാളിതനായത് ശ്രീ.വാസവൻ തന്നെയാണ്. തൻ്റെ സംഘടനക്കകത്തെ ശത്രുക്കളെ മാനസികമായി തകർക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തന്ത്രം. താൻ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ മൽസരിക്കാൻ പോയപ്പോൾ സെക്രട്ടറിയുടെ ചാർജജ് പോലും ആർക്കും കൈമാറിയില്ല. കണ്ണൂരാർമി യുടെ ചെന്താരകമായ ശ്രീ. പി.ജയരാജന് പിന്നീട് ആ കസേര സ്വപ്നം പോലും കാണാൻ കഴിയാതിരുന്നപ്പോഴാണ് കോട്ടയത്ത് ശ്രീ.വാസവൻ്റെ വരവും കാത്ത് ആ കസേര ഒഴിഞ്ഞു കിടന്നത്.

പിന്നീട് താൻ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ ആസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ട ശ്രീ.പി.കെ. ഹരികുമാറിനേയും, ശ്രീ. കെ.സുരേഷ് കുറുപ്പിനേയും തഴഞ്ഞ് താരതമ്യേന ജൂനിയർ ആയ ശ്രീ. റസ്സലിനെ സെക്രട്ടറി പദത്തിലെത്തിച്ച് തനിക്ക് കോട്ടയത്ത് എതിർവായില്ലന്ന് വിളംബരം ചെയ്തു. അതോടെ ക്ഷമ നശിച്ച് ഹരികുമാറും കുറുപ്പും കളംവിടുമെന്ന് വാസവൻ കരുതി കാണും. എന്നാൽ ആ കണക്കുകൂട്ടൽ പിഴച്ച വാസവൻ തൻ്റെ തട്ടകമായ പാമ്പാടിയിൽ വച്ച് നടന്ന ജില്ലാ സമ്മേളനത്തോടെ പാർട്ടിക്കകത്തും പുറത്തുമുള്ള തൻ്റെ ശത്രുവിൽ പ്രധാനിയായ ശ്രീ. കെ. സുരേഷ് കുറിപ്പിനെ രാഷ്ട്രീയ വനവാസത്തിനയച്ചു. അടുത്ത ലക്ഷ്യം ശ്രീ. പി.കെ. ഹരികുമാർ ആയിരുന്നു. 1980 കളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയ നേതാവായി മാറിയ ശ്രീ.പി.കെ. ഹരികുമാർ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ തന്നെ സംസ്ഥാന സമിതിയിൽ എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. എന്നാൽ ആ സ്ഥാനത്തേക്ക് എത്തപ്പെട്ടത് കൊച്ചു പയ്യൻ മാത്രമായ ശ്രീ. കെ. അനിൽകുമാറാണ്. ഇത്തവണയാകട്ടെ അതിലും ക്രൂരമായ പ്രഹരമാണ് ഹരികുമാറിന് കിട്ടിയത്. ജില്ലയിൽ തന്നെ അപ്രസക്തനായ CITU നേതാവ് ശ്രീ. രഘുനാഥ് സംസ്ഥാന സമിതിയിലേക്ക് കയറി പോകുമ്പോൾ സമ്മേളന സദസിൽ കൈയ്യടിച്ചിരിക്കേണ്ടി വന്നു ഹരികുമാറിന്.

ഏറ്റുമാനൂർ നിയമസഭ സീറ്റും, കോട്ടയം പാർലമെൻ്റ് മണ്ഡലം സീറ്റും ലഭിക്കുമെന്ന പ്രതീക്ഷയിൽ ചുവരെഴുത്തു വരെ തുടങ്ങിയതിനു ശേഷം നിർദയമായി മാറ്റിനിർത്തപ്പെട്ട ഹരികുമാർ ഇനി റസലിന് പകരക്കാരനെങ്കിലും ആകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കോട്ടയ ത്തെ സി പി എം പ്രവർത്തകർ. ശത്രുസംഹാര മൂർത്തിമാരും ഇഷ്ടവരദായനി മാരും കൈപിടിയിലൊതുക്കിയ സി പി എം എന്ന പാർട്ടിയിൽ അംഗങ്ങളുടേയും പ്രവർത്തകരുടേയും സ്വപ്നത്തിന് എന്ത് വില ?

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !