തവനൂർ: തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി.
തലയിലും കാലിലും വയറിന്റെ ഭാഗത്തുമായി ചവിട്ടി പരിക്കേറ്റ ശ്രീഹരിയെ ആദ്യം കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് വിദഗ്ധ ചികിത്സക്ക് ഹിൽഫോർട് ആശുപത്രി എത്തിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു. തലയിൽ 6ഓളം സ്റ്റിച് ഉണ്ട്.
ബാത്റൂമിൽ പോയ തക്കം നോക്കി എസ്എഫ്ഐ 10ഓളം പ്രവർത്തകർ കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞു. കുറ്റിപ്പുറം പോലീസിൽ കെഎസ്‍യു പരാതി നൽകി.എസ്. എഫ്. ഐ യെ നിരോധിക്കണം ഇ.പി. രാജീവ് ഡി.സി സി. ജനറൽ സെക്രട്ടറി. തവനൂർ ഗവൺമെൻ്റ ഹോസ്പിറ്റൽ ചികിത്സ കഴിയുന്ന ശ്രീഹരിയെ സന്ദർശിച്ച് സംസാരിച്ച് സംസാരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.