കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പോലീസ്;

ചണ്ഡീഗഢ്: കേന്ദ്രപ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പഞ്ചാബ് പോലീസ്. സർവാൻ സിങ് പാന്ഥർ, ജഗ്ജിത് സിങ് ദല്ലേവാൾ ഉൾപ്പെടെയുള്ള നേതാക്കളെയാണ് മോഹാലിയിൽവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

കർഷകർ സമരം ചെയ്യുന്ന ശംഭു, ഖനൗരി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്തേക്ക് പോകുകയായിരുന്ന നേതാക്കളും സുരക്ഷാ സേനയുമായി തർക്കം ഉടലെടുക്കുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതിർത്തികളിൽ നിന്നും കർഷകരെ പോലീസ് നീക്കം ചെയ്യുകയും സമരപന്തലുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. ഏറെ നാളായി ശംഭു അതിർത്തിയിൽ കർഷകർ പ്രതിഷേധം നടത്തിവരികയായിരുന്നു.

ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെ സാന്നിധ്യത്തിൽ, കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷം പോലീസ് പ്രദേശം ഒഴിപ്പിച്ചതായി പട്യാലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ നാനക് സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കിസാൻ മസ്ദൂർ മോർച്ച (കെഎംഎം)യും, സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ)യും പഞ്ചാബിലെയും ഹരിയാനയിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത കർഷകർ പോലീസ് സ്റ്റേഷനുകളിൽ നിരാഹാര സമരം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !