കോഴിക്കോട്: ലൈസൻസിന് അപേക്ഷിച്ച യുവാവിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ ഫറോക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. ഇ.കെ.രാജീവിനെയാണു വിജിലൻസ് ഡിവൈഎസ്പി കെ.കെ.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചെറുവണ്ണൂർ സ്വദേശിയായ യുവാവ് കല്ലംപാറയിൽ കുടിവെള്ള വിതരണ ഏജൻസി നടത്തിപ്പിനു ലൈസൻസിന് അപേക്ഷിച്ചപ്പോൾ രാജീവ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം യുവാവ് വിജിലൻസിനെ അറിയിച്ചു.
വിജിലൻസ് നൽകിയ മഷി പുരട്ടിയ നോട്ടുകൾ ഫറോക്ക് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വാങ്ങുന്നതിനിടെയാണു രാജീവിനെ പിടികൂടിയത്.
മുൻപും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നെന്നും നിരീക്ഷണത്തിലായിരുന്നെന്നും വിജിലൻസ് അറിയിച്ചു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.