മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം; ആര്‍എസ്എസ്.

ബെംഗളൂരു: മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ആര്‍എസ്എസ്.

ഇത്തരം സംവരണം ഭരണഘടനാ ശില്‍പ്പിയായ ബി.ആര്‍. അംബേദ്കറിനെതിരാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ കരാറുകളില്‍ മുസ്‌ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണമേര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൊസബൊളെയുടെ പ്രതികരണം.
'മതം അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് ബാബാ സാഹിബ് അംബേദ്കര്‍ രചിച്ച ഭരണഘടന അംഗീകരിക്കുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നെങ്കില്‍ അത് ഭരണഘടനാ ശില്‍പ്പിയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണ്.' -ദത്താത്രേയ ഹൊസബൊളെ പറഞ്ഞു.
അവിഭക്ത ആന്ധ്രപ്രദേശും മഹാരാഷ്ട്രയും മതാടിസ്ഥാനത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ഹൈക്കോടതികളും സുപ്രീം കോടതിയും റദ്ദാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അധിനിവേശ മനോഭാവമുള്ളവര്‍' രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 'ഭാരതീയ ധാര്‍മ്മികത്‌ക്കെതിരെ നിന്നവരെയാണ് ബിംബങ്ങളാക്കിയത്. ഔറംഗസീബിനെ ബിംബമാക്കിയെങ്കിലും സാമൂഹിക സൗഹാര്‍ദ്ദത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ ദാരാ ഷിക്കോവിനെ ബിംബമാക്കിയില്ല. അധിനിവേശം നടത്തിയവരെ എതിര്‍ത്തുനിന്നവരെല്ലാം 'സ്വാതന്ത്ര്യസമര സേനാനി'കളാണ്.'-ദത്താത്രേയ ഹൊസബൊളെ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !