കൊച്ചി: കൊച്ചി കലൂരിൽ 330 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ മൂന്നുപേർക്ക് തടവും പിഴയും ശിക്ഷയും വിധിച്ച് കോടതി.
ഒരു യുവതിയടക്കം രണ്ടു പേർക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചിങ്ങവനം സ്വദേശിനി സൂസിമോൾ, ചെങ്ങമനാട് സ്വദേശി അമീർ, സുഹൈൽ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.2023 ഒക്ടോബറിൽ ആണ് നാലംഗ സംഘത്തെ ലഹരിയുമായി കലൂരിൽ നിന്ന് പിടിച്ചത്. ഹിമാചൽ പ്രദേശിൽ നിന്ന് എംഡിഎംഎ എത്തിച്ചു വിൽക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു എക്സൈസ് ഇവരെ പിടികൂടിയത്. തെളിവുകളുടെ അഭാവത്തിൽ രണ്ടുപേരെ വെറുതെ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.