ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടു; 400-ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഹമാസ്

ഗാസ: ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 400-ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി പലസ്തീൻ അധികൃതർ.

പരിക്കേറ്റ 660-ലധികം പലസ്തീൻ ജനത ആശുപത്രികളിൽ എത്തിയിട്ടുണ്ടെന്നും വ്യോമാക്രമണത്തിൽ പരിക്കേറ്റ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 ഹമാസ് നേതാക്കളായ ആഭ്യന്തര മന്ത്രാലയ മേധാവി മഹ്‌മൂദ് അബു വത്ഫയും ആഭ്യന്തര സുരക്ഷാ സേവന ഡയറക്ടര്‍ ജനറല്‍ ബഹ്ജത്ത് അബു സുല്‍ത്താനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.


ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവന്‍ ഇസ്സാം അല്‍-ദാലിസ് ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചു. ഇസ്രായേല്‍ വിമാനങ്ങള്‍ നേരിട്ട് ലക്ഷ്യമിട്ടതിനെ തുടര്‍ന്നാണ് ഈ നേതാക്കളും അവരുടെ കുടുംബങ്ങളും രക്തസാക്ഷികളായത്,' ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാലാണ് വ്യോമാക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ആക്രമണങ്ങൾ അനന്തമാണെന്നും കൂടുതൽ വ്യാപിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഹമാസ് ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മതിക്കുകയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ നിരസിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. 

ഹമാസിനെതിരെ 'ശക്തമായ നടപടി' സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തീവ്രവാദി ഗ്രൂപ്പിനെതിരെ സൈനിക സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. 'ഇനി മുതല്‍, കൂടുതല്‍ സൈനിക ശക്തിയോടെ ഹമാസിനെതിരെ ഇസ്രായേല്‍ നടപടിയെടുക്കും,' നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഡസന്‍ കണക്കിന് ലക്ഷ്യങ്ങള്‍ ആക്രമിക്കപ്പെട്ടതായി ഇസ്രായേല്‍ സൈന്യം പ്രസ്താവിച്ചു. ആവശ്യമെങ്കില്‍ മാത്രമേ കരയുദ്ധം പുനരാരംഭിക്കൂ എന്ന സൂചനയും ഐഡിഎഫ് നല്‍കി.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ഗാസയില്‍ അവശേഷിക്കുന്ന 59 ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലായി. ഒരു യുഎസ് പൗരനടക്കം ഹമാസിന്റെ തടവിലുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !