കൊച്ചി: മലയാള സിനിമാ നിർമ്മാതാക്കളിൽ ഒരു വിഭാഗം ആഹ്വാനം ചെയ്ത പണിമുടക്കിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം. തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാ വ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യ സമരത്തിലേക്ക് വലിച്ചിഴയ്ക്കുക സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് നിരവധി കഴിയുന്ന തൊഴിലാളികളേയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.
അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങൾ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറൽ ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാവൂ എന്നും യോഗം അറിയിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവർത്തിക്കാൻ ഏതു സംഘടനയ്ക്കും അമ്മ സംഘടന ചർച്ചയ്ക്ക് തയ്യാറാണ്. അമ്മ അഡ്‌ഹോക് കമ്മിറ്റി അംഗമായ ജയൻ ചേർത്തലയ്ക്ക് എല്ലാവിധ നിയമ സഹായവും യോഗം വാഗ്ദാനം ചെയ്തു.
താരങ്ങളാ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ്ജ്, ബിജു മേനോൻ, വിജയരാഘവൻ, സായികുമാർ, മഞ്ജുപിള്ള, ബിന്ദുപണിക്കർ തുടങ്ങി അന്പതോളം താരങ്ങൾ അമ്മ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.