താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വ്യാജ വാർത്ത നൽകി; ഇന്ത്യൻ എക്സ്പ്രസിനെതിരെ ആഞ്ഞടിച്ച് ശശിതരൂർ എം പി

ന്യൂഡൽഹി: ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ആഞ്ഞടിച്ച്  കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.

പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് വളച്ചൊടിച്ചെന്ന് ശശി തരൂർ പറഞ്ഞു. സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ മറ്റു വഴികൾ ഉണ്ടെന്ന് പറഞ്ഞതിന് തലക്കെട്ട് ഉണ്ടാക്കി വേറെ അർത്ഥം നൽകി. രാഷ്ട്രീയത്തിൽ മറ്റ് വഴികൾ തേടുന്നുവെന്ന് പറഞ്ഞുണ്ടാക്കി. കേരളത്തിലെ പ്രധാന നേതാവില്ലെന്ന് താൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് വ്യാജ വാർത്ത നൽകി.

ഇതിൽ ഉൾപ്പെട്ട ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.  കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂർ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ പോഡ്‌കാസ്റ്റിൻ്റെ അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങൾ പുറത്തുവന്നത്. ഇതിൽ വലിയ ചലനത്തിന് വഴിവെച്ചിരുന്നു.

എന്നാൽ കേരളത്തിൽ ഒരുപാട് നേതാക്കളുണ്ടെന്നും സാധാരണ പ്രവർത്തകരില്ല എന്നും തോന്നൽ പലർക്കും ഉണ്ടെന്നാണ് താൻ സൂചിപ്പിച്ചതെന്നുമാണ് ശശി തരൂർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.  വാർത്തകൾ സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകർഷിക്കാനും വേണ്ടിയും ചെയ്ത കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നുണ്ടെന്നും ശി തരൂർ പറഞ്ഞു.

നേരത്തേ അഭിമുഖത്തിൻ്റെ പേരിൽ വിമർശനമുയർന്നപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ശശി തരൂർ ഉറച്ചുനിന്നിരുന്നു. തല നാളെ നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !