പത്തനംതിട്ടയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും

പത്തനംതിട്ട: പത്തനംതിട്ടയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനു അടക്കം മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. പരിക്കേറ്റ സിത്താരയുടെ മൊഴിയിൽ കേസെടുത്തെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല. എസ് ഐ അടക്കം ഉദ്യോഗസ്ഥർക്കെതിരായ കേസിൽ ഉന്നതല അന്വേഷണം പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു.

വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികളാണ് ഇന്നലെ രാത്രി പൊലീസിൻ്റെ മർദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻ്റിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനു ഉൾപ്പെട്ട ഉദ്യോഗസ്ഥരാണ് മർദിച്ചത്. മർദനത്തിൽ വിവാഹസംഘത്തിലുണ്ടായിരുന്നവർക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരിക്കേറ്റു.

അതിക്രമത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎസ്പി നന്ദകുമാറിൻ്റെ നേതൃത്വത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുത്തു. മർദമേറ്റവരുടെ പരാതിയിൽ പോലീസ് കേസെടുത്തു.

എന്നാൽ എസ്ഐയെ താൽക്കാലികമായി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. അതിനു ശേഷമാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്. പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !