വയനാട്;വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു ദുരിതബാധിതരുടെ നേതൃത്വത്തിൽ രാവിലെ മുണ്ടക്കൈ ചൂരൽ മല മേഖലയിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം,
കൂട്ടമായി പ്രതിഷേധിച്ച ദുരിതബാധിതരെ ബെയ്‌ലി പാലത്തിൽ പോലീസ് തടഞ്ഞതിനെതുടർന്ന് പോലീസും ദുരിത ബാധിതരും തമ്മിൽ ഉന്തും തള്ളുമുണ്ടായി,നൂറുകണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്,സംസ്ഥാന കേന്ദ്ര സർക്കാരുകൾ തങ്ങളെ വഞ്ചിച്ചെന്നും ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട തങ്ങൾക്ക് വാഗ്ദാനം മാത്രമാണ് നൽകിയതെന്നും സമരക്കാർ ആരോപിക്കുന്നു,
അതേ സമയം ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.