കോട്ടയത്ത് റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലിയെ കൊലപ്പെടുത്തിയ നിലയിൽ..!

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവില്‍ നിന്ന് ഇരുമ്പ് കമ്പിയും കണ്ടെത്തി.

കഴുത്തില്‍ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നതെന്നും ആ കുരുക്ക് മുറുകിയിട്ടാണ് പുലിയുടെ ജീവന്‍ നഷ്ടമായതെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ മനസിലായെന്നും കോട്ടയം ഡി.എഫ്.ഒ എന്‍.രാജേഷ് പറഞ്ഞു. രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള പറമ്പിലേക്കാണ് പോലീസ് നായകള്‍ മണം പിടിച്ചുപോയത്. ആ പറമ്പില്‍ നിന്ന് മുറിവ് സംഭവിച്ചശേഷം പുലി റബ്ബര്‍ തോട്ടത്തില്‍ വന്നപ്പോഴായിരിക്കാം ജീവന്‍ നഷ്ടപ്പെട്ടത്. അതിനിടയില്‍ മുറിവില്‍ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും എന്‍.രാജേഷ് കൂട്ടിച്ചേര്‍ത്തു.

പന്നിയെ പിടികൂടാന്‍ വേണ്ടി തയ്യാറാക്കിയ കെണിയില്‍ പുലി കുടുങ്ങിയതാകാമെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം ഡി.എഫ്.ഒ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മ്ലാക്കര പൊതുകത്ത് പി.കെ. ബാബുവിന്റെ റബ്ബര്‍ തോട്ടത്തില്‍ ഏകദേശം നാല് വയസ്സ് പ്രായം തോന്നുന്ന പെണ്‍പുലിയുടെ ജഡം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ടാപ്പിങ്ങിനായി എത്തിയ ബാബു തന്നെയാണ് ജഡം കണ്ടത്. തുടര്‍ന്ന് പഞ്ചായത്തംഗം കെ.എന്‍. വിനോദിനെ വിവരമറിച്ചു. തുടര്‍ന്ന് വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുലിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു.

വാഗമണ്‍ മലനിരകള്‍ക്ക് താഴ്‌വരയില്‍ ഉള്ള സ്ഥലമാണ് മ്ലാക്കര. തൊട്ടടുത്ത് വനമില്ലാത്തതിനാല്‍ പുലി എവിടെനിന്നാണ് എത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. വാഗമണ്ണിന് സമീപം കിഴുകാനം പ്രദേശത്താണ് വനമുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !