മുംബൈ: തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് വിവാദ യൂട്യൂബർ റൺ വീർ അലബാദിയ.
അമ്മയുടെ ക്ലിനിക്കിലെ രോഗികൾ എന്ന വ്യാജേന ചിലർ നുഴഞ്ഞുകയറിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ റൺവീർ പറയുന്നു. തന്നെയും കുടുംബത്തെയും വേട്ടയാടുന്നതാണെന്ന് റൺവീർ പറയുന്നു. യൂട്യൂബ് ഷോയിലെ അശ്ലീല പരാമർശത്തിൽറൺവീറും ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.
ഒളിവിൽ വാർത്തകൾക്കിടയിലാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുംബൈയിലെ റൺവീറിൻ്റെ വീട് പൂട്ടിയ നിലയിലാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പ്രമുഖ സ്റ്റാൻറപ്പ് കൊമേഡിയനായ സമയം റെയ്‌നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്ററിനിടെയായിരുന്നു ബിയർബൈസെപ്‌സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ താരമായ ഇയാളുടെ പരാമർശം. മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല പരാമർശത്തിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് റൺവീർ മുന്നിൽ നിന്നു.
പ്രധാനമന്ത്രി മോദിയുടെ നാഷണൽ ഇൻഫ്ലുവൻസർ അവാർഡ് ലഭിച്ചയാളാണ് ഇദ്ദേഹം. ഡിസ്ട്രക്ടർ ഓഫ് ദി അയർ എന്ന പുരസ്കാരമാണ് റൺവീറിന് ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളായ അപൂർവ മഖീജ, ആശിഷ് ചഞ്ചലാനി, ജസ്പ്രീത് സിങ് എന്നിവരായിരുന്നു രൺവീറിനൊപ്പം പരിപാടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. പരിപാടിക്കിടെ ഒരു മത്സരാർത്ഥിയോട് ചോദ്യം റൺവീർ വിവാദമായി ചോദിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.