ശനിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകൾ പ്രയാഗ്‌രാജിലേക്ക് പോകുന്ന മൂന്ന് ട്രെയിനുകളിൽ കയറാൻ ഒത്തുകൂടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ സജ്ജീകരിച്ചിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ 14-ാം നമ്പർ പ്ലാറ്റ്‌ഫോമിലെയും 15-ാം നമ്പർ പ്ലാറ്റ്‌ഫോമിലെയും ഓരോ പടികൾ തടഞ്ഞതിനാലാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ തളര്‍ന്നുവീണു, ചിലര്‍ ശ്വാസം മുട്ടി അബോധാവസ്ഥയിലായി. നിരവധി പേര്‍ക്ക് വീണ് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവരില്‍ പതിനഞ്ച് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പത്ത് പേർ സ്ത്രീകളാണെന്നാണ് വിവരം.
ടിക്കറ്റില്ലാതെ യാത്രക്കാർ എത്തിയെന്ന് സംശയം, ഇവര്‍ എങ്ങനെയാണ് എത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടൽ പോലുള്ള അവസ്ഥയുണ്ടായി, ചില യാത്രക്കാരെ ചികിത്സയ്ക്കായി അയച്ചു. രാത്രി 8:00 മണിയോടെയാണ് സംഭവം. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍ദേശിച്ചിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും അകപ്പെട്ട് 16 യാത്രക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.