ഇസ്രായേൽ;വെടിനിര്‍ത്തലിന്റെ ഭാഗമായി വടക്കന്‍ ഗാസയെ തെക്ക് നിന്ന് വിഭജിക്കുന്ന ഒരു ഭൂപ്രദേശമായ നെറ്റ്സാരിം ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്.
സൈനിക നീക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ അധികാരമില്ലാത്തതിനാല്‍, പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് ഉദ്യോഗസ്ഥന് ഈ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്.വെടിനിര്‍ത്തലിന്റെ തുടക്കത്തില്‍ തന്നെ, യുദ്ധബാധിതമായ വടക്കന്‍ പ്രദേശങ്ങളിലെ വീടുകളിലേക്ക് പോകാന്‍ ഫലസ്തീനികളെ നെത്സാരിം കടന്ന് പോകാന്‍ ഇസ്രായേല്‍ അനുവദിച്ചു തുടങ്ങി.42 ദിവസത്തെ വെടിനിര്‍ത്തല്‍ പകുതി ദൂരം പിന്നിട്ടിരിക്കുന്നു. ഹമാസിന്റെ തടവില്‍ നിന്ന് കൂടുതല്‍ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്ന തരത്തില്‍ കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ഇരു കക്ഷികളും ചര്‍ച്ച നടത്തേണ്ടതുണ്ട്. എന്നാല്‍ കരാര്‍ ദുര്‍ബലമാണ്, കാലാവധി നീട്ടുന്നത് ഉറപ്പില്ല.
വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരു കക്ഷികളും തീരുമാനിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥത വഹിക്കുന്ന ഖത്തറിലേക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു പ്രതിനിധി സംഘത്തെ അയയ്ക്കുകയായിരുന്നു, എന്നാല്‍ ദൗത്യത്തില്‍ താഴ്ന്ന നിലയിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു, ഇത് വെടിനിര്‍ത്തല്‍ നീട്ടുന്നതില്‍ ഒരു വഴിത്തിരിവിലേക്കും നയിക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.