ശ്രീനഗർ: സൈനികനും, കുടുംബത്തിനും നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കി സൈന്യം .
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഭീകരസംഘടനയുമായി ബന്ധമുള്ള 500 ലേറെ പേരെ പിടികൂടി. കഴിഞ്ഞ ദിവസമാണ് തെക്കൻ കശ്മീരിലെ ബെഹിബാഗ് ഗ്രാമത്തില്‍ ആക്രമണം നടന്നത്. മുൻ ടെറിട്ടോറിയല്‍ ആർമി സൈനികൻ മൻസൂർ അഹമ്മദ് വാജിനെയാണ് ഭീകരർ വധിച്ചത്. ഭാര്യ ഐന അക്തർ (32), 13 വയസ്സുള്ള മകള്‍ സാനിയ ഹമീദ് എന്നിവർ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീർ പോലീസ് താഴ്‌വരയിലുടനീളം രാത്രി മുഴുവൻ റെയ്ഡ് നടത്തി. അറസ്റ്റിലായവരില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവർ, മുൻ തീവ്രവാദികള്‍, തീവ്രവാദവുമായി ബന്ധമുള്ള വ്യക്തികള്‍ എന്നിവരും ഉള്‍പ്പെടുന്നു. ലഷ്‌കർ-ഇ-തൊയ്ബയുടെ ഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.“കുല്‍ഗാം സംഭവം സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും വ്യക്തമായ സന്ദേശമാണ്, അവർ അവരുടെ മോശം പ്രവൃത്തികള്‍ക്ക് വില നല്‍കേണ്ടിവരും. നിങ്ങള്‍ എവിടെയാണെന്നോ ആരുടെ കൂടെയാണെന്നോ പ്രശ്നമില്ല! നിങ്ങളെ കണ്ടെത്തും.”എന്നാണ് പോസ്റ്റില്‍ ടിആർഎഫിന്റെ ഭീഷണി
കശ്മീരില്‍ വിരമിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ മേഖലയിലുടനീളം സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.