കൊടും ക്രൂരത: ജീവൻ പോകുമെന്നുറഞ്ഞിട്ടും തിരിഞ്ഞ് നോക്കിയില്ല, ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരിക്കാൻ കാരണം വൈദ്യസഹായം വൈകിയത്,

കൊച്ചി: കഴുത്തില്‍ ഷാള്‍ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണ് ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. 

പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. കൊടും ക്രൂരതക്കൊടുവില്‍ സഹികെട്ട് ഷാളില്‍ കുരുക്കിട്ട് പെണ്‍കുട്ടി ഫാനില്‍ തൂങ്ങി മരിക്കാനൊരുങ്ങി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിച്ചതോടെയാണ് ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ഷാളില്‍ തൂങ്ങിയത്. ഇതും പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോട്ട്. ഒരു പകല്‍ മുഴുവൻ വൈദ്യ സഹായം നിഷേധിച്ചതും ജീവൻ അപകടത്തിലാക്കി.

വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കും മുൻപ് തന്നെ പെണ്‍കുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോർട്ടത്തില്‍ വ്യക്തമായതായി ചോറ്റാനിക്കര എസ്‌എച്ച്‌ഒ കെ.എൻ. മനോജ്‌ പറഞ്ഞു.  

പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ഞായറാഴ്ച രാത്രിയും അനൂപ് ആ വീടിന്റെ പരിസരത്ത് എത്തിയിരുന്നു. അകത്തുവെളിച്ചം കണ്ടപ്പോ പ്രശനങ്ങളൊന്നുമില്ലെന്ന് ധരിച്ചു. ഒളിവില്‍ പോയതുമില്ല. ഇതോടെയാണ് അനൂപിനെ പൊലീസിന് വേഗത്തില്‍ പിടികൂടാനായത്. 

പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വീട്ടില്‍ എത്തിച്ചത്, ബന്ധുക്കളും കൂട്ടുകാരുമെല്ലാം 19കാരിയെ അവസാനമായി കണ്ടു. മൂന്നരയോടെ മൃതദേഹം തൃപ്പൂണിത്തുറ നടമേല്‍ മാർത്താ മറിയം പള്ളിയില്‍ എത്തിച്ചു.

 അര മണിക്കൂറോളം നീണ്ട പ്രാർത്ഥന ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം കുടുംബ കല്ലറയിലടക്കി. പഠിക്കാൻ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ട പെണ്‍കുട്ടി പത്താംക്ലാസ് വരെ സ്പെഷ്യല്‍ സ്കൂളിലായിരുന്നു. 2022 ല്‍ അമേരിക്കയില്‍ നടന്ന സ്പെഷ്യല്‍ സ്കൂള്‍ ഒളിംപിക്സില്‍ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. അന്ന് വെങ്കല മെഡലും നേടിയിരുന്നു. 

ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്താണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകള്‍ വിശ്വസിച്ച്‌ അമ്മയോട് പോലും പെണ്‍കുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തത്.

ആദ്യം ലൈക്കടിച്ചും തുടര്‍ന്ന് ഫോളോ ചെയ്തും മെസേജുകള്‍ അയച്ചും തുടങ്ങിയ ഇന്‍സ്റ്റഗ്രാം സൗഹൃദം പക്ഷേ 19 കാരിയുടെ ജീവനെടുത്തു. വധശ്രമ കേസും ബലാല്‍സംഗ കേസുമാണ് പ്രതി അനൂപിനെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !