വെള്ളറട: കീഴാറൂരിൽ സ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽക്കയറിക്രൂരമായി മർദ്ദിച്ചു. കീഴാറൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കുറ്റിയായണിക്കാട് ചന്ദ്രിക വിലാസത്തിൽ ബിജുവിൻ്റെ മകനെയാണ് നാലംഗ അക്രമിസംഘം വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിലെ പ്രതികൾ കുറ്റിയായണിക്കാട് സ്വദേശികളാണ്. സി പി എം ബ്രാഞ്ച് സെക്രട്ടറിയും മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ആനന്ദ് എന്ന് വിളിക്കുന്ന അഭിജിത്ത്, സുരേഷ്, സുര, അനൂപ് എന്നിവരാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് പിതാവ് പറയുന്നു.എന്നാൽ മൂന്ന് പേരുടെ പേരിലാണ് കേസെടുത്തതെന്നും ഒരാളെ തിരിച്ചറിനായിട്ടില്ലെന്നുമാണ് ആര്യങ്കോട് പോലീസ് പറഞ്ഞത്. പ്രതികളിലൊരാളുടെ മകനും മർദ്ദനമേറ്റ വിദ്യാർത്ഥിയും തമ്മിൽ സ്കൂളിലുണ്ടായ തർക്കത്തെത്തുടർന്നാണ് മദ്യപിച്ചെത്തിയ പ്രതികൾ കുട്ടിയെ വീട്ടിലെത്തി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സ തേടി.സംഭവത്തെ തുടർന്ന് ആര്യങ്കോട് പോലീസിൽ കുടുംബം പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. ഇതു സംബന്ധിച്ച് ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.പ്രതികളുടെ സി പി എം ബന്ധമാണ് അറസ്റ്റു ചെയ്യാതിരിക്കാനുള്ള കാരണമെന്ന് ബിജെപി ആര്യങ്കോട് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.