ഷിൻഡെ വിഭാഗം നിർദേശിച്ച 12 പേരെ സ്റ്റാഫ് അംഗങ്ങളായി അംഗീകരിച്ചില്ല; ക്രിമിനൽ പശ്ചാത്തലമുള്ളവരെ പഴ്സനൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് മികച്ച തീരുമാനമെന്ന് സഞ്ജയ് റാവുത്ത്

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിൽ അകൽച്ച കൂടുന്നതിനിടെ, മുഖ്യമന്ത്രിയെ ഉദ്ധവ് വിഭാഗം വീണ്ടും അഭിനന്ദിച്ചു. മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് രണ്ടു മാസത്തിനിടെ രണ്ടാം തവണയും ഫഡ്നാവിസിനെ പുകഴ്ത്തിയത്.

മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാർ പഴ്സനൽ സ്റ്റാഫിനെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കരുതെന്ന് ഫഡ്നാവിസ് കർശനമായി നിർദേശിച്ചിരുന്നു. ഷിൻഡെ വിഭാഗം നിർദേശിച്ച 12 പേരെ സ്റ്റാഫ് അംഗങ്ങളായി അംഗീകരിച്ചുമില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കിയത് മികച്ച തീരുമാനമാണെന്നു സഞ്ജയ് റാവുത്ത് പറഞ്ഞു.

ബവൻകുളയെ സന്ദർശിച്ച് ജയന്ത് പാട്ടീൽ ബിജെപി അധ്യക്ഷനും മന്ത്രിയുമായ ചന്ദ്രശേഖർ ബവൻകുളെയുമായി എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ കൂടിക്കാഴ്ച നടത്തിയതും പുതിയ ചർച്ചകൾക്ക് വഴിവച്ചു. ഇരുവരും 25 മിനിറ്റോളം സംസാരിച്ചു. മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ രാധാകൃഷ്ണ വിഖെ പാട്ടീലും ഒപ്പമുണ്ടായിരുന്നു.

രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദർശനമായിരുന്നെന്നും ഇരുവരും പറ‍ഞ്ഞു.

ജയന്ത് പാട്ടീൽ മുഖ്യമന്ത്രിയാകാൻ വരെ യോഗ്യനാണെന്നു തിരഞ്ഞെടുപ്പ് കാലത്ത് ശരദ് പവാർ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയുടെ പ്രകടനം മോശമായത് പാട്ടീലിന്റെ വീഴ്ചയാണെന്ന വിമർശനം ഉയരുന്നതിനിടെയാണ് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച.

 പാട്ടീലിനെ മാറ്റിയേക്കുമെന്ന അഭ്യൂഹവുമുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച തികയും മുൻപേയാണ് ബിജെപി സംസ്ഥാന അധ്യക്ഷനെയും പാട്ടീൽ സന്ദർശിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !