പഠനവുമായി മുന്നോട്ടു പോകണമെന്നും പാർട്ടി പ്രവർത്തനത്തിന് താൽപര്യമില്ലെന്നും നേതൃത്വത്തെ അറിയിച്ച മുൻ എസ്എഫ്ഐ ഭാരവാഹിയെ വിളിച്ചിറക്കി മർദിച്ചതായി പരാതി

എളങ്കുന്നപുഴ: പാർട്ടിയിൽ പ്രവർത്തിക്കാൻ വിസമ്മതിച്ച മുൻ യൂണിയൻ ഭാരവാഹിയെ വൈപ്പിൻ കോളജിൽനിന്നു വിളിച്ചിറക്കി മർദിച്ചു. എസ്എഫ്ഐ നേതൃത്വം കൊടുത്ത മുൻ വർഷത്തെ യൂണിയനിലെ ആർട്സ് ക്ലബ്‌ സെക്രട്ടറി കെ.ജെ.സാൽവിനെയാണു മർദിച്ചത്. 

രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്. എസ്എഫ്ഐ ഏരിയ സെക്രട്ടറി അനോഷാണ് മർദിച്ചതെന്നു സാൽവിൻ പറഞ്ഞു. യൂണിയൻ കാലാവധി പൂർത്തിയായ ശേഷം സാൽവിൻ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നു.
പഠനവുമായി മുന്നോട്ടു പോകണമെന്നും പാർട്ടി പ്രവർത്തനത്തിന് താൽപര്യമില്ലെന്നും നേതൃത്വത്തെ അറിയിച്ചു. ഇതറിഞ്ഞു പലതവണ അനോഷ് ഭീഷിണിപ്പെടുത്തി.

ഇന്നു രാവിലെ കോളജിൽ വന്നപ്പോഴാണു പുറത്ത് കാത്തുനിൽക്കുകയായിരുന്ന അനോഷ്, പുറത്തേക്ക് സാൽവിനെ വിളിച്ചുവരുത്തി മർദിച്ചത്.
ഞാറയ്ക്കൽ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സാൽവിന്റെ പിതാവ് ജോസ് സോളമൻ കോളജ് അധികൃതർക്കും ഞാറയ്ക്കൽ പൊലീസിനും പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !