തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് 351.41 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചത്. ടൂറിസം മേഖല കുതിപ്പിലാണെന്ന് പറഞ്ഞ ധനമന്ത്രി ലക്ഷ്യം നവകേരള സൃഷ്ടിയാണെന്നും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ഹോട്ടൽ മേഖലയിൽ 5000 കോടിയുടെ നിക്ഷേപം വരാൻ ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. നാടുകാണിയിൽ സഫാരി പാർക്ക് സ്ഥാപിക്കും. ഇതിനു 300 കോടി നിക്ഷേപം വേണ്ടി വരും. പ്രാഥമിക ചെലവുകൾക്കായി 2 കോടി രൂപ വകയിരുത്തി. നാടുകാണി സഫാരി പാർക്ക് പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി രൂപയാണ് അനുവദിച്ചത്. കോഴിക്കോട് ടൈഗർ സഫാരി പാർക്കും പ്രഖ്യാപിച്ചു.
എല്ലാ ജില്ലകളിലും പൈതൃക പുരവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ബജറ്റിൽ എകെജി മ്യൂസിയത്തിനായി 3.50 കോടി രൂപയും മാറ്റിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.