പാലായിൽ വിദ്യാർത്ഥി നേരിട്ടത് റാഗിങ്ങ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കോട്ടയം: പാലായിൽ ഒന്പതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം റാഗിങ്ങിൻ്റെ പരിധിയിൽ വരുമെന്ന് പൊലീസ്.

പാലാ സിഐയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. റിപ്പോർട്ട് സിഐ ജുവനൈൽ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും റിപ്പോർട്ട് കൈമാറി. അതിനിടെ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്) നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകനെ സഹപാഠികൾ റാഗ് ചെയ്തുവെന്ന പരാതിയുമായി പിതാവാണ് രംഗത്തെത്തിയത്. കുട്ടിയെ ഉപദ്രവിക്കുകയും വീഡിയോ പകരുകയും ശാരീരിക സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പിതാവ് ആരോപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ ബലമായി വിവസ്ത്രയാക്കി വീഡിയോ എടുക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നു. ഒന്നിലധികം തവണ ഇത് ആവർത്തിച്ചിരുന്നു. കുട്ടിയുടെ നഗ്നത കലർന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതായും പിതാവ് പറഞ്ഞിരുന്നു. സംഭവത്തിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !