നെന്മാറ: ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തിയതിന് നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ.
ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാത്തതാണ് എസ്പിയുടെ നടപടി. ഉത്തരമേഖല ഐജിയാണ് എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സസ്‌പെൻഡ് ചെയ്തത്. ചെന്താമരയുടെ ഭീഷണി സംബന്ധിച്ച് നാട്ടുകാരുടെ പരാതി അവഗണിച്ചതും വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്.
അതിനിടെ, പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര വിറ്റ ഫോൺ ഓൺ ആയി. കോഴിക്കോട് തിരുവമ്പാടിയിൽ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. ചെന്താമര മുമ്പ് തിരുവമ്പാടി ക്വാറിയിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. അതേസമയം, സിം ഓൺ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്.
ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയിലും തിരച്ചിൽ തുടരുന്നുവെന്ന് പാലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു. മറ്റൊരു ടീം കൂടി അവിടം കേന്ദ്രീകരിച്ച് പരിശോധന നടത്തും. കെഡാവർ ഡോഗിനെ ഉപയോഗിച്ച് നാളെ പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.