കണ്ണൂർ: പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച പി.ജയരാജനെ ജയിൽ സമിതിയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
കൊലക്കേസ് പ്രതികൾക്ക് ഉപദേശക സമിതി അംഗം ജയിലിലെത്തി ഉപഹാരം നൽകിയത് തെറ്റായ നടപടിയാണ്. പുറത്താക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. പെരിയ കേസ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴാണ് പി.ജയരാജൻ സന്ദർശിച്ചത്.
താൻ എഴുതിയ പുസ്തകം ജയരാജൻ പ്രതികൾക്ക് കൈമാറുകയും ചെയ്തു. പ്രതികൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടാണ് കാണാൻ വന്നതെന്നും കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ജയരാജൻ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.