തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന് പണമില്ല.
മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്കൂളുകൾക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. മാർച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. ഉത്തരവിൽ നൽകുന്ന വിശദീകരണം.
നൊമ്പരപ്പൂവായ് സുഗതകുമാരി; അവഗണിച്ച് സർക്കാർ, കവയിത്രിയുടെ പേരിൽ പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖ പരീക്ഷ നടത്തിപ്പിനുള്ള പണം വകമാറ്റി മാറ്റിയതിനാൽ പ്രതിസന്ധിയുണ്ടായെന്നാണ് ആരോപണം. പരീക്ഷകൾ നടത്തുന്നതിനുള്ള പണം നേരത്തെതന്നെ സ്കൂളുകൾക്ക് അനുവദിക്കുമായിരുന്നു.
പരീക്ഷ കഴിഞ്ഞ ശേഷം തുക അധികമുണ്ടെങ്കിൽ മടക്കി നൽകിയാൽ മതി. പൊതു പരീക്ഷകൾക്കായി കുട്ടികളിൽ നിന്നും സർക്കാർ പ്രത്യേക ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം ലഭിക്കുന്നതാകട്ടെ ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലാണ്. എന്നിട്ടും പണമില്ല എന്നു പറയുന്നതിൽ ദുരൂഹത ഉണ്ടെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.