തിരുവനന്തപുരം: കൊവിഡ് കാലത്ത് നടന്ന പിപിഐ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ട്.
ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്. ഈ ഇടപാടിൻ്റെ ഭാഗമായി സർക്കാരിന് 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്.
പിപിഐ കിറ്റിൻ പൊതുവിപണിയേക്കാൾ300 ഇരട്ടി പണം നൽകി. 2020 മാർച്ച് 28 മുതൽ 550 രൂപയ്ക്ക് പിപിഐ കിറ്റ് വാങ്ങി. മാർച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഐ കിറ്റ് വാങ്ങി.
രണ്ട് ദിവസത്തിൽ പിപിഐ കിറ്റിൻ്റെ വില 1000 രൂപ കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാൻ ഫാർമ കമ്പനിയ്ക്ക് പണം മുൻകൂറായി നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.