കോട്ടയം: ഡ്രൈവർമാർ ഉൾപ്പെടെയുള്ള ബസ് ജീവനക്കാരിൽ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരത്തിൽ ഉള്ളവരെ വച്ചു പൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
കേരളത്തിൽ ഡ്രൈവിംഗിൽ തീരെ അച്ചടക്കമില്ലെന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു. തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് അനുവദിച്ച വൈക്കം- വേളാങ്കണ്ണി ബസ് സർവീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി സംസാരിക്കുകയായിരുന്നു.
ഡ്രൈവിംഗ് ലൈസൻസുകളിൽ ബ്ലാക്ക് മാർക്ക് വരാൻ പോവുകയാണ്. തനിയെ ലൈസൻസ് റദ്ദാവുന്ന സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് പാസാകുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ ടെസ്റ്റ് നൽകും. പ്രൊബേഷൻ ടൈമിൽ കൂടുതൽ തെറ്റുകൾ വന്നാൽ ലൈസൻസ് റദ്ദാവും.കേരളത്തിൽ ഡ്രൈവിംഗിൽ അച്ചടക്കമില്ല.
കേരളത്തിൽ ലൈസൻസ് സംവിധാനം കൂടുതൽ നടപ്പാക്കുമ്പോൾ തമിഴ്നാട്ടിൽ നിന്നും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രി തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കരൻ്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.