ആലപ്പുഴ ജില്ല നേതൃത്വത്തിന് കടുത്ത വിമർശനം; പാർട്ടിയിലെ കൊഴിഞ്ഞു പോക്ക് നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യം മൂലമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനുള്ളിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിൻ്റെ പിന്തുണ ലഭിക്കുമെന്ന് വിചാരിക്കരുതെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണം നേതാക്കന്മാർ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ്. മുകളിൽ നിന്ന് ആരും സംരക്ഷിക്കാൻഇല്ലാഞ്ഞിട്ടും വിഭാഗീയ പ്രവർത്തനം തുടരുന്നത് തുടരാനാകില്ല. കുട്ടനാട്, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ ഏരിയകളിലെ വിഭാഗീയത എടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പരാജയം വിലയിരുത്താനോ പരിഹാരം കാണാനോ ഒരു ഘടകവും ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയൻ ആരോപിച്ചു. പാർട്ടി സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് മുന്നിൽ വിമർശനം.

അതേസമയം പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുതിർന്ന നേതാവായ ജി സുധാകരൻ വിട്ടുനിന്നു. 1975 ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ് ഇത്തവണത്തേത്. ജില്ലാ നേതൃത്വത്തോടുള്ള കടുത്ത അമർഷമാണ് മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും പങ്കെടുത്ത സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !