ജാമ്യമില്ലാ വകുപ്പ് പ്രകാരം പി വി അൻവർ അറസ്റ്റിൽ

എടവണ്ണ: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ചെയ്ത കേസിൽ പി വി അൻവർ അറസ്റ്റിൽ.

ഡിവൈഎസ്പിയുടെ സംഘമാണ് അൻവരിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയാണെന്ന് പി വി അൻവർ പ്രതികരിച്ചു. മോദിയേക്കാൾ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാർത്ഥ വിഷയത്തിൽ അടിയന്തര നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിന് മുന്നോടിയായി വന് പോലീസ് സന്നാഹം അൻവറിന്റെ വീട്ടില് എത്തിയിരുന്നു. പോലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടി. നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട പി വി അൻവറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപിക്കുക-ജാമ്യമില്ലാക്കൂട്ടം), 132 (ഉദ്യോഗസ്ഥരുടെ ചേരൽ കൃത്യനിർവഹണം തടസ്സപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അതായത് സംഘം ചേരൽ-ജാമ്യം ലഭിക്കാവുന്നത്), 190 (പൊതു സംഘം 190) (പൊതു സംഘം 190) -ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുമുതല് നശിപ്പിച്ചതിന് പിഡിപിപി നിയമത്തിൻ്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്വറിനെതിരെ ചുമത്തിയിട്ടുണ്ട്. അന്വറിന് പുറമേ പത്ത് പ്രവർത്തകർക്കെതിരെയും കേസെടുത്തു.

ഇന്നലെയാണ് നിലമ്പൂർ കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചത്. 35 വയസായിരുന്നു. കാട്ടാന ആക്രമിക്കുമ്പോൾ അഞ്ചുവയസുകാരനായ മകൻ മനുകൃഷ്ണ മണിയുടെ കയ്യിൽ ഉണ്ടായിരുന്നു. കുട്ടി അത്ഭുതകരമായിരുന്നു കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മണിയുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച് അൻവർ. യുവാവിൻ്റെ മരണം വനംവകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അൻവറിൻ്റെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !