കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ പട്ടാപ്പകൽ റോഡിൽ കൂട്ടയടി.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും ഉൾപ്പെട്ട സംഘം തമ്മിലടിച്ചത്. കല്ലാച്ചിയിൽ സംസ്ഥാന പാതക്ക് സമീപം എസ്ബിഐക്ക് മുൻപിൽ വച്ചാണ് അനിഷ്ട സംഭവങ്ങൾ നടന്നത്.
ബംഗാൾ സ്വദേശികൾ തമ്മിലാണ് തർക്കമുണ്ടായത്. കല്ലാച്ചി മാർക്കറ്റിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന തൊഴിലാളിയുമായി ആദ്യം ഒരു സ്ത്രീയും ഭർത്താവും തർക്കത്തിൽ ഏർപ്പെട്ടു പിന്നീട് കയ്യാങ്കളിയിൽ അവസാനിക്കും. സ്ത്രീയുടെ മൊബൈൽ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതി ഇറച്ചിക്കടയിലെ ജീവനക്കാരനെ ചെറുപ്പൂരി അടിക്കുന്നതും തുടർന്നുള്ള കൂട്ട അടി നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.