ഇനിമുതൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ക്ലിയറാകും

എറണാകുളം;കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനിമുതൽ അതിവേഗത്തിലാകും. സെക്കൻഡുകൾക്കുള്ളിൽ ക്ലിയറൻസുകൾ പൂർത്തിയാക്കി അതിവേഗത്തിൽ യാത്രചെയ്യാനും പുറത്തിറങ്ങാനും കഴിയും എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത.

അന്താരാഷ്ട്ര യാത്രകൾ തടസ്സരഹിതവും സുരക്ഷിതവുമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പദ്ധതിയായ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിനാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമിട്ടത്.

ബയോമെട്രിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, വെറും 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ ഈ പ്രോഗ്രാം യാത്രക്കാരെ പ്രാപ്തരാക്കുന്നു. ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്കും തുടക്കത്തിൽ സൗജന്യമായി ഈ സൗകര്യം ലഭിക്കും.

FTI-TTP (ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ -- ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം) ആരംഭിക്കുന്നതോടെ, അന്താരാഷ്‌ട്ര യാത്രക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ സമർപ്പിത പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും.

ഒസിഐ കാർഡ് ഉടമകൾക്ക് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാൻ അർഹതയുണ്ട്. പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്‌ലോഡ് ചെയ്‌തുകഴിഞ്ഞാൽ, അപേക്ഷകർക്ക് ബയോമെട്രിക് എൻറോൾമെൻ്റിലേക്ക് പോകാം. 

ഫേഷ്യൽ, ഫിംഗർപ്രിൻ്റ് സ്‌കാനിംഗിനുള്ള എൻറോൾമെൻ്റ് കൊച്ചി വിമാനത്താവളത്തിലെ എഫ്ആർആർഒ ഓഫീസിലും എമിഗ്രേഷൻ കൗണ്ടറുകളിലും സജ്ജീകരിച്ചിട്ടുണ്ട്.

വിജയകരമായ രജിസ്ട്രേഷനുശേഷം, ഇമിഗ്രേഷനിലെ നീണ്ട ക്യൂകൾ ഒഴിവാക്കി, ഭാവിയിലെ അന്തർദേശീയ ആഗമനങ്ങൾക്കും പുറപ്പെടലുകൾക്കും യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം.

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സേവനങ്ങൾ സുഗമമാക്കുന്നതിന് അറൈവൽ, ഡിപ്പാർച്ചർ ഏരിയകളിൽ നാല് വീതമുള്ള എട്ട് ബയോമെട്രിക് ഇ-ഗേറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഗേറ്റിൽ, യാത്രക്കാർക്ക് അവരുടെ പാസ്‌പോർട്ടുകൾ സ്കാൻ ചെയ്യാം. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയാൽ ഗേറ്റ് തുറക്കും. രണ്ടാമത്തെ ക്യാമറ യാത്രക്കാരൻ്റെ മുഖം തിരിച്ചറിയുന്നതോടെ പ്രക്രിയ പൂർത്തിയാകും.

കൊച്ചി വിമാനത്താവളത്തിന് പുറമെ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ ആറ് പ്രധാന വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രാലയം 2024 ജൂൺ 22 ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGI) ഈ സൗകര്യം തുടങ്ങിയിരുന്നു.

ആഭ്യന്തര യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ ബോർഡിംഗ് സാധ്യമാക്കുന്ന ഡിജി-യാത്രാ സംവിധാനം നേരത്തെതന്നെ  സിയാലിൽ പ്രവർത്തനക്ഷമമാണ്. ഇതോടെ കൊച്ചിവഴി കുടുതൽ യാത്രക്കാർ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സിയാൽ അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !