എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ,കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന് സുധാകരൻ

ബത്തേരി; ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിജയന്റെ മകൻ വിജേഷ് ഉൾപ്പെടെയുള്ളവരോട് സുധാകരൻ സംസാരിച്ചു. അനാഥമായ കുടുംബത്തെ സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ബാധ്യതയാണെന്ന് സന്ദർശനത്തിനു ശേഷം സുധാകരൻ പറഞ്ഞു.

ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്.കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അറിയുന്നതെന്നും സുധാകരൻ പറഞ്ഞു. എൻ.എം. വിജയന്റെ മരണത്തിനു ശേഷം ആദ്യമായാണ് സുധാകരൻ കുടുംബത്തെ സന്ദർശിക്കാനെത്തുന്നത്. ആത്മഹത്യ ചെയ്തതിനു പിന്നാലെ കുടുംബത്തെ തള്ളുന്ന നിലപാടായിരുന്നു സുധാകരൻ സ്വീകരിച്ചത്. എന്നാൽ ആത്മഹത്യാക്കുറിപ്പുകൾ പുറത്തുവന്നതോടെയാണ് പാർട്ടി നിലപാട് മാറ്റിയത്.
ആത്മഹത്യാക്കുറിപ്പിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരുടെ പേരുകളുണ്ടായിരുന്നതും ഇവർ കേസിൽ പ്രതികളാവുകയും ചെയ്തതോടെ പാർട്ടി പ്രതിരോധത്തിലായി. നേരെത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുടുംബത്തെ സന്ദർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിക്കുകയും ബാധ്യത കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ സിപിഎം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഐ.സി.ബാലകൃഷ്ണനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് സുധാകരൻ കുടുംബത്തെ സന്ദർശിച്ചത്. ആവശ്യമെങ്കിൽ സുധാകരനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !