കോഴിക്കോട് ദേശീയ പാതയിൽ കാരവാനിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാർബൺ മോണോക്സൈഡ് കാരണം എന്ന് കണ്ടെത്തൽ

കോഴിക്കോട്: ദേശീയപാതയിൽ വടകര കരിമ്പനപ്പാലത്ത് കാരവനിൽ രണ്ട് പേർ മരിച്ചത് കാർബൺ മോണോക്സൈഡ് കാരണമെന്ന് കണ്ടെത്തി.

കോഴിക്കോട് എൻഐടി വിദഗ്ധ സംഘമാണ് അന്വേഷണം നടത്തിയത്. വാതകം കാരവാനിന് അകത്തെത്തിയത് പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ്. രണ്ട് മണിക്കൂറിനകം 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് പടർന്നതെന്ന് പരിശോധനയിൽ വ്യക്തമായി.

കഴിഞ്ഞ ഡിസംബർ 23-നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയ വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഒരാളുടെ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുകയായിരുന്നു.

പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ ജീവനക്കാരനായിരുന്നു ജോയൽ.വാഹനം ഏറെ നേരമായി റോഡിൽ നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !