കോഴിക്കോട്: ദേശീയപാതയിൽ വടകര കരിമ്പനപ്പാലത്ത് കാരവനിൽ രണ്ട് പേർ മരിച്ചത് കാർബൺ മോണോക്സൈഡ് കാരണമെന്ന് കണ്ടെത്തി.
കോഴിക്കോട് എൻഐടി വിദഗ്ധ സംഘമാണ് അന്വേഷണം നടത്തിയത്. വാതകം കാരവാനിന് അകത്തെത്തിയത് പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ്. രണ്ട് മണിക്കൂറിനകം 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് പടർന്നതെന്ന് പരിശോധനയിൽ വ്യക്തമായി.
കഴിഞ്ഞ ഡിസംബർ 23-നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയ വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളുടെ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുകയായിരുന്നു.
പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ ജീവനക്കാരനായിരുന്നു ജോയൽ.വാഹനം ഏറെ നേരമായി റോഡിൽ നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.