തിരുവനന്തപുരം; സിപിഎം പ്രവര്ത്തകൻ പൂജപ്പുര തമലം മേലെ ഊരാളി പുത്തന്‍ വീട്ടില്‍ സുരേഷ് എന്ന കുട്ടനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു.
ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ വെറുതെ വിട്ടത്. തമലം സ്വദേശികളായ സാം ജോണ്സൻ, ഗിരീഷ്, രഞ്ജിത്, ശിവകുമാര്‍, അരുണ്‍ കുമാര്‍, വിനോദ് കുമാര്‍, സുഭാഷ്കുമാര്‍, സുനില്‍കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.തമലത്തുളള ആര്‍എസ്എസ് പ്രവര്ത്തകന് ബിനുമോനെ 2013 സെപ്റ്റംബറില്‍ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ജാമ്യത്തിലിറങ്ങിയ സുരേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകില്‍ കാര്‍ ഇടിച്ച് സമീപത്തെ ഓടയില്‍ ഇട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.