മെക് സെവൻ നിലപാട് വീണ്ടും ആവർത്തിച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: മെക് സെവൻ കൂട്ടായ്മകളെതിരെയുള്ള വിവാദ പ്രസ്താവന പുനരാവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വീണ്ടും രംഗത്തെത്തി. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തന്റെ നിലപാട് വീണ്ടും വലുതാക്കി. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പ്രവർത്തനവും എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടൊപ്പം, യഥാസ്ഥിതികനായെന്ന വിമർശനം മൂലം തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി.


"ലോകം തിരിയാത്തതിനാൽ പറയുന്നതല്ല"

അവസാനകാലത്ത് ഉയർന്നുവരുന്ന ചില പ്രസ്ഥാനങ്ങൾ യുവതയെയും യുവാക്കളെയും വിചാരണാപരമായ പ്രവണതകളിലേക്ക് നയിക്കുന്നുവെന്ന് വിമർശിച്ച്, "വിശ്വാസ സംരക്ഷണമാണ് പ്രധാനം" എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വ്യായാമ കേന്ദ്രങ്ങളും വിവാദങ്ങളും 

മലപ്പുറം കിഴിശ്ശേരിയിൽ നടന്ന മറ്റൊരു പരിപാടിയിലും,യുവതികളും  യുവാക്കളും ഇടകലർന്ന് പങ്കെടുക്കുന്ന മെക് സെവൻ കൂട്ടായ്മകളെ അദ്ദേഹം കടുത്ത ഭാഷയിൽ ആയിരുന്നു വിമർശിച്ചത് . "വ്യായാമം എന്ന പേരിൽ ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂട്ടം കൂടുന്നു" എന്ന് കാന്തപുരം ആരോപിച്ചു. "ഹറാമായ രീതിയിൽ യുവതലമുറയെ സ്വാധീനിക്കുകയും ഇസ്ലാമിന്റെ നന്മകളിൽ നിന്നു ദൂരെയാക്കുകയും ചെയ്യുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലപ്പുറം കിഴിശ്ശേരിയിൽ നടന്ന പരിപാടിയിലും മെക് സെവൻ കൂട്ടായ്‌മകൾക്കെതിരെ അബൂബക്കർ മുസ്ലിയാർ വിമർശനം ഉന്നയിച്ചിരുന്നു. വ്യായാമം എന്ന പേരിൽ എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും മെക് സെവൻ സദസൊരുക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് അവർ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്നു കൊണ്ടിരിക്കുന്നു. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണ പോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു. തെറ്റു ചെയ്യുന്നതിൽ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇസ്ലാം മതത്തിൽ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പണ്ട് പുരുഷൻമാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകൾക്ക് ബോധമുണ്ടായിരുന്നു. ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവൻ എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !