യമനില്‍ നിന്ന് ദിനേശൻ നാട്ടിലെത്തി; നിമിഷ പ്രിയയുടെ മോചന പ്രതീക്ഷ വളരുന്നു

തൃശൂർ:  യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു.

യമനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ദിനേശൻ എന്നയാളാണ് പുതിയ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന വിവരം പുറത്തുവിട്ടത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ഫയലുകള്‍ കൃത്യമായി തയ്യാറാക്കപ്പെടുന്നുണ്ടെന്നും, നിമിഷയുടെ മാതാവുമായി സംസാരിച്ചിരുന്നുവെന്നും ദിനേശൻ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തു. 

പത്ത് വർഷത്തിലധികം യമനില്‍ കുടുങ്ങിപ്പോയ തൃശൂർ സ്വദേശി കെ.കെ. ദിനേശൻ, നിമിഷയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവേല്‍ ജെറോമിന്റെ സഹായത്തോടെയാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. യമനിലെ മലയാളി സമൂഹം മുഴുവൻ നിമിഷയുടെ മോചനത്തിനായി പ്രാർത്ഥിക്കുകയാണെന്നും ദിനേശൻ പറഞ്ഞു.

യമനിലെ മലയാളികള്‍ക്കിടയില്‍ നിമിഷ പ്രിയയുടെ മോചനം വലിയ ചർച്ചയാണെന്നും, വധശിക്ഷ നടപ്പിലാക്കാനാണെങ്കില്‍ വളരെ മുമ്പേ ആകാമായിരുന്നെന്നും നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമായ കാര്യമാണെന്നും ദിനേശൻ വ്യക്തമാക്കി. 

2014ല്‍ ജോലി തേടി യമനിലെത്തിയ ദിനേശൻ, യുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങി. ആദ്യത്തെ രണ്ടുവർഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബന്ധം വിച്ഛേദിക്കപ്പെട്ടു.

പിന്നീട് 2021ല്‍ യമനിലെ മലയാളി അസോസിയേഷൻ്റെയും സാമുവേല്‍ ജെറോമിൻ്റെ തീവ്രപ്രയത്നങ്ങളും ഒടുവില്‍ ഫലം കണ്ടതോടെയാണ് ദിനേശന് നാട്ടിലെത്താൻ കഴിഞ്ഞത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !