'വീട്ടില്‍ പുസ്തകമുണ്ടെങ്കില്‍ എന്നെ വിളിക്കൂ, ഞാൻ വന്നെടുക്കും; ഒരു ഗ്ലാസ് ജീരകവെള്ളം മാത്രമേ നിങ്ങള്‍ക്ക് ചിലവ് വരൂ. ടി.എൻ. പ്രതാപൻ,

തൃശൂർ : വായിച്ചുകഴിഞ്ഞ പുസ്തകങ്ങള്‍ ആരുടെയെങ്കിലും വീട്ടിലുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്നും അത് വായിക്കുന്ന പുതുതലമുറക്ക് കൈമാറുമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ.

'നിങ്ങളുടെ വീട്ടിലുള്ള പുസ്തകങ്ങള്‍ ഒരുകാരണവശാലും ചിതലെടുത്തുപോകരുത്. അവ എന്നെ ഏല്‍പിക്കുക. ഞാൻ വീട്ടില്‍ വന്നാല്‍ ആകെ ഒരു ചിലവേ ഉള്ളൂ, ഒരു ഗ്ലാസ് ജീരകവെള്ളം മാത്രം മതി. അതുകൊണ്ട് പുസ്തകങ്ങള്‍ എനിക്ക് തരണമെന്ന് അഭ്യർഥിക്കുന്നു' -പ്രതാപൻ പറഞ്ഞു. 

വാടാനപ്പള്ളി ഓർഫനേജ് കമ്മറ്റിയുടെ വാടനപ്പള്ളി ഗ്രൂപ്പ് ഓഫ് എജുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസിന് (വി.ജി.ഇ.ഐ) കീഴിലുള്ള കോളജുകളില്‍ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാന ചടങ്ങില്‍ മാഗസിൻ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങില്‍ സംഘാടകർ നല്‍കാനിരുന്ന ഫലകം വേണ്ടെന്നുവെച്ച അദ്ദേഹം പകരം പുസ്തകം ചോദിച്ചു വാങ്ങുകയായിരുന്നു. 

തൃശൂർ എം.പിയായിരിക്കെ അഞ്ച് വർഷത്തിനിടെ 36,000 പുസ്തകങ്ങള്‍ ഇപ്രകാരം തനിക്ക് ലഭിച്ചതായും അവ സ്കൂള്‍, കോളജ്, പബ്ലിക് ലൈബ്രറികള്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. 'പാർലമെന്റ് മെമ്ബറായ ശേഷം ഫോട്ടോ പതിച്ച ഫലകങ്ങളോ പൂച്ചെണ്ടോ ഷാളോ വാങ്ങാറില്ല. ഒന്നുകില്‍ ഒരു പുസ്തകം അല്ലെങ്കില്‍ ഷേക് ഹാൻഡ് എന്നതായിരുന്നു എന്റെ മുദ്രാവാക്യം. 

അഞ്ച് വർഷം തൃശൂർ എം.പിയായ ഞാൻ 36000 പുസ്തകം ഇതിലൂടെ ശേഖരിച്ചു. ഇതുമുഴവൻ സ്കൂള്‍, കോളജ്, പബ്ലിക് ലൈബ്രറികള്‍ക്ക് കൈമാറി. ഇനി 300ഓളം പുസ്തകങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ടാണ് ഫലകം വേണ്ട പുസ്തകം മതിയെന്ന് സംഘാടകരോട് പറഞ്ഞത്. 

എന്റെ ശബ്ദം ശ്രവിക്കുന്ന ആരുടെയെങ്കിലും വീട്ടില്‍ വായിച്ചുകഴിഞ്ഞ ഏതെങ്കിലും പുസ്തകം ഉണ്ടെങ്കില്‍ ഒരു മിസ്ഡ് കോള്‍ അടിക്കുകയോ എസ്.എം.എസ് അയക്കുകയോ ചെയ്താല്‍ നിങ്ങളുടെ വീട്ടില്‍ വന്നുവാങ്ങും. ആ പുസ്തകം എന്റെ വീട്ടിലെ ലൈബ്രറിയില്‍ അല്ല ഇരിക്കുക. ഏതെങ്കിലും ലൈബ്രറിയിലൂടെ വായിക്കുന്ന പുതിയ തലമുറയുടെ കൈകളില്‍ അതുണ്ടാകും. 

നമ്മള്‍ മരിച്ചാലും പുസ്തകങ്ങളും അതിലെ ആശയങ്ങളും ബാക്കിയുണ്ടാകും. മകാര പുസ്തകങ്ങള്‍ ഒഴികെയുള്ള എല്ലാ പുസ്തകങ്ങളും സ്വീകരിക്കും. നിങ്ങളുടെ വീട്ടിലുള്ള പുസ്തകങ്ങള്‍ ഒരുകാരണവശാലും ചിതലെടുത്തുപോകരുത്. 

വാടനപ്പള്ളി ഗ്രൂപ്പ് ഓഫ് എജുക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂഷൻസിന് (വി.ജി.ഇ.ഐ) കീഴില്‍ തളിക്കുളം, എറണാകുളം മന്നം, ചാലക്കല്‍, കൊല്ലം ഉമയനെല്ലൂർ എന്നിവിടങ്ങളിലെ കോളജുകളില്‍ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനമാണ് പുതിയങ്ങാടി യൂനിറ്റി കോളജില്‍ നടന്നത്. ജമാഅത്തെ ഇസ്‍ലാമി ദേശീയ ജനറല്‍ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. 

ഗുണമേൻമയുള്ള വിദ്യാഭ്യാസം വിദൂര സ്വപ്നമായ ദരിദ്ര വിദ്യാർഥികളെ ചേർത്ത് പിടിച്ച്‌ അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന മൂല്യാധിഷ്ടിത വിദ്യാഭ്യാസം കാലത്തിൻ്റെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രരോട് അനുകമ്പയുള്ള, അനാഥകളോടും അഗതികളോടും കരുണ്യമുള്ള 'ഗരീബ് നവാസ് ' ആണ് വി.ജി.ഇ.ഐ സ്ഥാപനങ്ങള്‍. സാമ്ബത്തികമായും സാംസ്കാരികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികളെ കണ്ടെത്തി 

സീറോയില്‍ നിന്ന് ഹീറോ ആക്കുകയാണ് ഈ സ്ഥാപനം. ലോകമെമ്ബാടും വിവിധ മേഖലകളില്‍ ഉയർന്ന പദവികളില്‍ വ്യാപിച്ച്‌ കിടക്കുന്ന പൂർവവിദ്യാർഥികള്‍ക്ക് ഈ അനാഥാലയം അവരോട് കാണിച്ച കാരുണ്യത്തെ കുറിച്ച്‌ ധരാളം പറയാനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അപ്രാപ്യമായ അരികുവല്‍കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെ ചേർത്തുപിടിച്ച്‌ ഉന്നത വിദ്യാഭ്യാസ രംഗത്തും മുഖ്യധാരയിലും എത്തിച്ച സ്ഥാപനമാണ് വാടാനപ്പള്ളി ഓർഫനേജും അനുബന്ധ സ്ഥാപനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന് കീഴില്‍ തളിക്കുളം പുതിയങ്ങാടിയില്‍ ആരംഭിച്ച യൂണിറ്റി കോളജിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എല്‍.എ നിർവഹിച്ചു.

വി.ഒ.സി ആക്ടിങ് ചെയർമാൻ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുൻ എം.പി ടി.എൻ. പ്രതാപൻ, ഒമാൻ ഗസല്‍ ഗ്രൂപ്പ് ഓഫ് കമ്ബനീസ് എം.ഡി ഹാസ്‍ലിൻ സലീമിന് നല്‍കി മാഗസിൻ പ്രകാശനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !