കൊച്ചി/തൃശൂര്‍: വേല വെടിക്കെട്ടിന് അനുമതി നല്കി ഹൈക്കോടതി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിനാണ് അനുമതി നല്‍കിയത്. നേരത്തെ, കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം അനുമതി നിഷേധിച്ചിരുന്നു.
എഡിഎമ്മിന്റെ നടപടിയെ തുടർന്ന് തിരുവമ്പാടിയും പാറമേക്കാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർ വർക്ക് കണ്ട്രോളർ, അസിസ്റ്റന്റ് കണ്ട്രോളർ എന്നീ തസ്തികകള്‍ രൂപീകരിക്കാൻ പെസോയ്ക്ക് കോടതി നിർദേശം നല്കി.
വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണമെന്നും അറിയിച്ചിട്ടുണ്ട്. പാറമേക്കാവ് വെടിക്കെട്ട് നാലിനും തിരുവമ്പാടിയുടേത് ആറിനുമാണു നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.