കൊച്ചി: കൂത്താട്ടുകുളം കൗൺസിലർ കലാ രാജുവിന്റെ മകൻ ബാലുവിനെതിരായ സി.പി.എം നേതാവിന്റെ പരാതി വ്യാജമെന്ന് പോലീസ്. തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം സിബി പൗലോസാണ് കലാ രാജുവിന്റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചെന്ന് പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് എഴുതിതള്ളുമെന്ന് കൂത്താട്ടുകുളം സി.ഐ പറഞ്ഞു.
കൂത്താട്ടുകുളത്തെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി പൗലോസ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് സിബി പൗലോസിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമാകുന്നത്.
സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
അതേസമയം കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിനെ എറണാകുളം ജില്ലാ സമ്മേളനത്തിൽ പാർട്ടി അനുകൂലിച്ചു. സമ്മേളനത്തിനിടെ നടന്ന ചർച്ചക്കിടെയാണ്
പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പാർട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്നും സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.