കണ്ണൂർ: ശ്രീകണ്ഠപുരം പൂപ്പറമ്പിലെ കടയിൽനിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്തു താമസിച്ചിരുന്ന റോയിച്ചൻ ചാലിയിലാണു പിടിയിലായത്.
പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നാണു കുടിയാന്മല പൊലീസ് പ്രതിയെ പിടിച്ചത്. കേരളത്തിൽ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണമുൾപ്പെടെയുള്ള കേസുകളുണ്ട്. നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതിയെ കണ്ടെത്തിയത്.പ്രതിയുടേതെന്നു സംശയിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ ആലത്തൂരിലുണ്ടെന്നു മനസ്സിലായത്. ഈ മാസം 21ന് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു മോഷണം. പ്രതി ഓടിമറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കാട്ടിലൂടെ ഓടി, പിന്നീട് ചെമ്പേരി -തളിപ്പറമ്പ് റൂട്ടിലെ ബസിൽ കയറിയാണു സ്ഥലം വിട്ടത്. കുടിയാന്മല സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജോയിയുടെ നേതൃത്വത്തിൽ എസ്ഐ ചന്ദ്രൻ, എഎസ്ഐ സിദ്ധിഖ്, സിപിഒ സുജേഷ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.