കൊച്ചി: സഹകരണ സ്ഥാപനങ്ങളില്‍ വലിയ തോതിലുള്ള കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്നും അനധികൃതമായി വായ്പ് അനുവദിക്കുന്നുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ഹൈക്കോടതിയുടെ ആവശ്യപ്രകാശമാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയത്. സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഇ.ഡിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. പതിനെട്ടു ബാങ്കുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.