ഇന്നിൻ്റെ കഥകളുമായി ടാഗോർ തിയറ്റർ നിറച്ച് കുട്ടിനാടകങ്ങൾ

തിരുവനന്തപുരം:ചരിത്രവും രാഷ്ട്രീയവും സമകാലീന സംഭവങ്ങളും നിറഞ്ഞു നിന്ന പ്രമേയങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച് എസ് എസ് വിഭാഗം നാടക മത്സരങ്ങൾ. നാടിറങ്ങുന്ന കാട്ടാനകൾ, ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയ് , ഗുസ്തി താരം വിനേഷ് ഫോഗട്ട്, അയ്യങ്കാളി പട എന്നിങ്ങനെ വ്യത്യസ്തവും പ്രസക്തവുമായ കഥാപാത്രങ്ങളുമായി എത്തിയ മികവാർന്ന നാടകങ്ങൾക്കാണ് കലോത്സവ വേദിയായ ടാഗോർ തിയറ്റർ സാക്ഷ്യം വഹിച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നിൽ മാറ്റുരച്ച ഓരോ അഭിനയ മികവിനും കൈയടി ഉയർന്നു കൊണ്ടേയിരുന്നു.രാവിലെ തുടങ്ങിയ മത്സരം രാത്രിയിലേക്കു നീണ്ടിട്ടും ഒഴിയുന്ന കസേരകൾ നിമിഷ നേരം കൊണ്ട് നിറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ച ജോയി എന്ന ശുചീകരണ തൊഴിലാളിയുടെ കഥ പറഞ്ഞ 'കക്കൂസ് ' എന്ന നാടകം ശുചീകരണ തൊഴിലാളികൾ നേരിടുന്ന അടിച്ചമർത്തലും അരികവൽകരണവുമാണ് ചർച്ച ചെയ്തത്. മത്സരത്തിൽ എ ഗ്രേഡും നാടകം നേടി.

നാടേറുന്ന കാട്ടാനകളുടെ കഥ പറഞ്ഞ 'ഏറ്റം ' വനനശീകരണവും വന്യ മൃഗങ്ങൾ നേരിടുന്ന ചൂഷണങ്ങളും സ്റ്റേജിൽ അവതരിപ്പിച്ചു. നാടകത്തിന് എ ഗ്രേഡും ലഭിച്ചു.ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് കഥാപാത്രമായി എത്തിയ ഫൈറ്റർ എന്ന നാടകം, പോരാട്ട വീര്യത്തിൻ്റെയും സാമൂഹ അടിച്ചമർത്തലുകളുടെയും കഥ പറഞ്ഞു. 

അയ്യങ്കാളി പടയുടേയും അതിന് നേതൃത്വം നൽകിയ നാലംഗ സംഘത്തിൻ്റെയും കഥ പറഞ്ഞ കയം കേരളത്തിൻ്റെ സമര ചരിത്രത്തിൻ്റെ ഓർമ്മപ്പെടുത്തലായി മാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !