സമ്മേളനത്തിന് വന്നില്ലെങ്കില്‍ പണിയില്ല'; തൊഴിലുറപ്പ് തൊഴിലാളികളെ സി.പി.എം ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചെന്ന് കോണ്‍ഗ്രസ്

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി സി.പി.എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച്‌ അടൂർ നഗരസഭാ സെക്രട്ടറിയെ കോണ്‍ഗ്രസ് ഉപരോധിച്ചു.

സമ്മേളനത്തിന് എത്താത്ത തൊഴിലാളികള്‍ക്ക് ഇനി തൊഴില്‍ നല്‍കില്ലെന്ന് കൗണ്‍സിലർ പറഞ്ഞതായി പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദമുയർന്നത്. അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. 

"സ്നേഹം നിറഞ്ഞ തൊഴിലുറപ്പ് അംഗങ്ങളേ, നാളെ തൊഴിലുറപ്പില്ല. മൂന്ന് മണിക്ക് കോന്നിയില്‍ ഒരു സമ്മേളനമുണ്ട്. ഈ സമ്മേളനത്തില്‍ വരുന്നവരെ മാത്രമേ പുതിയ പണിക്ക് പരിഗണിക്കൂവെന്നാണ് മെമ്പർ പറഞ്ഞിരിക്കുന്നത്. 

എല്ലാവരും പി.ഡബ്ല്യു.ഡി ഓഫിസിനടുത്തും മറിയ ഹോസ്പിറ്റലിനരികിലും വന്ന് നില്‍ക്കുക. അവിടെനിന്ന് ബസുണ്ട്. കഴിഞ്ഞ ദിവസം പണിക്ക് വന്ന 17 പേരും എത്തിയെങ്കില്‍ മാത്രമേ പിന്നീട് പണിയുണ്ടാകൂ എന്നാണ് മെമ്പർ പറഞ്ഞത്. മെമ്പറുടെ സ്വഭാവം അറിയാമല്ലോ. എന്ത് തിരക്കുണ്ടെങ്കിലും അത് മാറ്റിവെച്ച്‌ നാളെ പരിപാടിയില്‍ പങ്കെടുക്കുക" -തൊഴിലുറപ്പ് മേറ്റ് തൊഴിലാളികളോട് പറയുന്ന ഈ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. 

കഴിഞ്ഞ ദിവസമാണ് കോന്നിയില്‍ സി.പി.എം സമ്മേളനം നടന്നത്. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിനിടെയാണ് തൊഴിലുറപ്പിന്‍റെ വാർഡിലെ ഏകോപന ചുമതലുള്ള മേറ്റിന്റെ ശബ്ദ സന്ദേശം പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

തൊഴിലാളികളെ ഭീഷണിപ്പെടുത്തി സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അരോപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കു നേരെ നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !