ബംഗളൂരു: മൂന്നു മക്കളെ കിണറ്റില്‍ തള്ളിയിട്ടുകൊലപ്പെടുത്തുകയും ഭാര്യയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കു വധശിക്ഷ.
ദക്ഷിണ കന്നട ജില്ലയില്‍ മുല്‍ക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്മന്നൂരില് പൂക്കച്ചവടക്കാരനായിരുന്ന വിജേഷ് ഷെട്ടിഗാറിനാണ് (42) അഡീ.ജില്ല സെഷൻസ് കോടതിയുടെ ശിക്ഷ. 2022 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം. മക്കളായ രശ്മിത (14), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരെ പ്രതി കിണറ്റിലെറിഞ്ഞു.തുടർന്ന് വിജേഷ് തന്നോടൊപ്പം ഭാര്യയെയും നിർബന്ധിപ്പിച്ച് കിണറ്റില്‍ ചാടിക്കുകയായിരുന്നു. എന്നാല്‍, നാട്ടുകാർ ഓടിയെത്തി വിജേഷിനെയും ഭാര്യയെയും രക്ഷപ്പെടുത്തി. കുട്ടികള്‍ ഇതിനകം മരിച്ചിരുന്നു. വിചാരണ വേളയില്‍ 32 സാക്ഷികളെ വിസ്തരിച്ചു.മൂന്നുമക്കളെ കിണറ്റില്‍ തള്ളിയിട്ടുകൊന്ന യുവാവിനു വധശിക്ഷ
0
വ്യാഴാഴ്ച, ജനുവരി 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.