470 ദിവസത്തിലേറെ നീണ്ട തടവിന്റെ ശേഷം നാലു വനിതാ ഇസ്രായേൽ സൈനികരെ ഹമാസ് മോചിപ്പിച്ചു

 ഗാസ മേഖലയിൽ ഇസ്രായേലുമായി നടത്തിയ ധാരണയുടെ ഭാഗമായി, ഹമാസ് 470 ദിവസത്തിലേറെ തടവിൽ കഴിഞ്ഞ നാലു ഇസ്രായേൽ വനിതാ സൈനികരെ ജനുവരി 25-ന് മോചിപ്പിച്ചു. 19നും 20നും ഇടയിലുള്ള പ്രായമുള്ള ലിരി ആൽബാഗ്, കരിനാ ആരിയേവ്, ഡാനിയല്ല ഗിൽബോവ, നാമ ലേവി എന്നിവരായിരുന്നു മോചിത്രയവർ . 2024 ഒക്ടോബർ 7-ന് ഗാസ മേഖലയുമായി ചേർന്നുള്ള നഹൽ ഓസ് സെൻട്രിയിൽ നിരീക്ഷണ ചുമതലയിൽ ആയിരുന്നപ്പോഴാണ്  ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്


ധാരണയുടെ വിശദാംശങ്ങൾ

ഹമാസ് വിട്ടയച്ച സൈനികർക്കുപകരം, ഇസ്രായേൽ 200 ഫലസ്തീൻ തടവുകാരെ  മോചിപ്പിക്കുമെന്ന് ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ജനുവരി 19-ന് ആരംഭിച്ച ബന്ദി കൈമാറ്റത്തിന്റെ  രണ്ടാം ഘട്ടത്തിൽ, 33 ഇസ്രായേലി  തടവുകാരെ മോചിപ്പിക്കുന്നതിനു പകരം 1,900 ഫലസ്തീൻ സ്വാതന്ത്രമാക്കും എന്നതാണ് ഇരുകൂട്ടരും തമ്മിലുള്ള കരാർ . 

നാമ ലേവി, 20

നാമ ലേവിയുടെ തട്ടിക്കൊണ്ടുപോകലിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടും ചർച്ചയായിരുന്നു . ശരീരം ആസകലം രക്തം വാർന്ന അവസ്ഥയിലായിരുന്നു ഹമാസ് തട്ടിക്കൊണ്ടു പോകുമ്പോൾ ഉള്ള അവരുടെ അവസ്ഥ  . മുൻപ്  ഹോളോകോസ്റ്റ് നിന്ന് രക്ഷപെട്ടവരുടെ മകളാണ്  നാമ,  വിവിധതരത്തിലുള്ള മാനവ സേവനപ്രവർത്തനങ്ങളിൽ നാമ ലേവി പങ്കാളിയായിരിന്നു.


ലിരി ആൽബാഗ്, 19

ഗാസ അതിർത്തിയിലുള്ള നഹൽ ഓസ് ആസ്ഥാനത്ത് ഡ്യൂട്ടി ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ലിരി ആൽബാഗ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. ഇന്റീരിയർ ഡിസൈനറാവാൻ ആഗ്രഹിച്ചിരുന്ന അവർ , ജനുവരിയിൽ ഹമാസ് പുറത്തുവിട്ട വീഡിയോയിൽ തളർച്ചയിലും ആശങ്കയിലുമാണ് പ്രത്യക്ഷപ്പെട്ടത്. തടവിലെ ദാരുണാനുഭവങ്ങളെക്കുറിച്ച് അവരുടെ അമ്മ ഷിറ ആൽബാഗ് മുൻപ് വിവരിച്ചിട്ടുണ്ട്. നിർബന്ധിത ജോലികൾ, പോഷകാഹാരമില്ലായ്മ, കിടങ്ങുകളിലെ ദുരിതം എന്നിവ അവർ അനുഭവിച്ചുവെന്ന് അമ്മ വെളിപ്പെടുത്തി.


കരിനാ ആരിയേവ്, 20

നഹൽ ഓസിൽ നടന്ന ആക്രമണത്തിൽ, കരിനാ തന്റെ കുടുംബവുമായി അവസാന  farewell  ഫോൺകോൾ നടത്തിയുരുന്നു . ആക്രമണത്തിനുശേഷം, ഹമാസ് ടെലഗ്രാമിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ കരീന ആരിയെവിനെ   പരിക്കുകളോടെയാണ് കാണപ്പെട്ടത് . കരിനയുടെ കുക്കിംഗ്, സംഗീതം, കവിത എന്നിവയോടുള്ള താത്പര്യങ്ങൾ കുടുംബാംഗങ്ങൾ പങ്കുവെച്ചു. കരിനാ ഒരു സൈക്കോളജിസ്റ്റാകാൻ ആഗ്രഹിക്കുന്നുച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു 


ഡാനിയല്ല ഗിൽബോവ, 20

നഹൽ ഓസിൽ സെന്റിനലായി സേവനം ചെയ്ത ഡാനിയല്ല, ആക്രമണ സമയത്ത് കുടുംബത്തെ വിളിച്ച് തനിക്കായി പ്രാർത്ഥനക്കായി ആവശ്യപ്പെട്ടു. ഹമാസ് പുറത്തു വിട്ട  വിഡിയോയിൽ, ഇടക്ക് ഡാനിയല്ല പ്രത്യക്ഷപ്പെട്ടിരുന്നു . കഴുവുറ്റ  ഒരു സംഗീതജ്ഞയായ ഡാനില്ല , പിയാനോയും വാദ്യോപകരണങ്ങളും കൈകാര്യം ചെയ്യുന്നതിലും തല്പരയായിരുന്നു . 

ഈ മോചനം മനുഷ്യ ഓരോ മനുഷ്യ ജീവന്റെയും വില എത്രകണ്ടാണ് എന്ന് എടുത്തു കാണിക്കുന്ന ഒന്നാണ് . ഇസ്രായേൽ - ഹമാസ് യുദ്ധത്തിൽ നിരവധി നിരപരാധികളുടെ ജീവനുകൾ ആണ് പൊലിഞ്ഞത് , ഗാസയിൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു , ഭക്ഷണത്തിനും വെള്ളത്തിനുമായി നെട്ടോട്ടം ഓടുന്ന ജനങ്ങളെ ലോകം കണ്ടു ,  എത്രയോ പേർ ഗുരുതര പരിക്കുകളോടെ ചികിത്സ ലഭിക്കാതെ ദിവസങ്ങളോളം ജീവച്ഛവങ്ങളായി കിടന്നു .  ഗാസയിൽ ശാശ്വതമായ സമാധാനം ഇനിയെങ്കിലും ഉണ്ടകട്ടെ എന്ന് ലോകം  ഒന്നടങ്കം ആശിക്കുകയാണ് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !