മഹാ കുംഭമേളയിൽ ആദ്യ 'അമൃത സ്നാനം' , 1 .5 കോടി ഭക്തർ പങ്കെടുത്തു

 പ്രയാഗ്രാജിൽ മഹാ കുംഭമേളയുടെ ഭാഗമായി മകര സംക്രാന്തി ദിനത്തിൽ നടന്ന ആദ്യ ‘അമൃത സ്നാനം’ അനുഭവിക്കാൻ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആണ് എത്തിച്ചേർന്നത്  . പൗഷ പൂർണമിയുടെ പ്രത്യേക സ്നാനത്തിന് ശേഷം, ഒരു ദിവസം കഴിഞ്ഞാണ് മഹാ കുംഭമേളയിലെ ആദ്യ ‘അമൃത സ്നാനം’ ആരംഭിച്ചത്.



ചൊവ്വാഴ്ച രാവിലെ 5.30 മുതലാണ് ‘അമൃത സ്നാന’ ചടങ്ങുകൾ തുടങ്ങിയത് . ഇവയിൽ അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ വിവിധ അഖാഡകൾ പങ്കെടുത്തു. മഹാ നിർവാണി പഞ്ചായത്തിയുടെ സന്യാസികൾ അണിനിരന്നത് സ്നാനത്തിന് കൂടുതൽ ഭക്തിമയത്വം നൽകിയതായി  ഭക്തർ അഭിപ്രായപ്പെട്ടു.

144 വർഷത്തിന് ശേഷമുള്ള അപൂർവ യോഗം

ഇത്തവണത്തെ കുംഭമേള 12 വർഷങ്ങൾക്ക് ശേഷം നടന്നതാണെങ്കിലും,  144 വർഷങ്ങൾക്ക് ശേഷം ഉള്ള  ഗ്രഹങ്ങളുടെ  അപൂർവ സന്ധിയാണ്    ഈ മേളയെ അതീവ പവിത്രമാക്കുന്നതെന്ന് ദാര്ശനികർ അവകാശപ്പെടുന്നു. ഇതാണ് ഇത്തവണത്തെ കുംഭമേളയുടെ ആകര്ഷണത്തിനു കാരണമെന്നാണ് വിലയിരുത്തൽ.

മകര  സംക്രാന്തി സൂര്യന്റെ പുതിയ സ്ഥാനത്തേക്കുള്ള  ചലനത്തെയും ദാനധർമ്മങ്ങളുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതായും, ഇതിലൂടെ മഹാ കുംഭമേളയിൽ വിശ്വാസികൾ വിവിധ വിധത്തിലുള്ള ധർമ്മങ്ങൾ നിറവേറ്റുന്നുണ്ടെന്നും ലഖ്‌നൗ സ്വദേശിയായ ജ്യോതിഷ പണ്ഡിതൻ ത്രിലോകി നാഥ് സിംഗ് അഭിപ്രായപ്പെടുന്നു.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുംഭമേളയെ ഭാരതത്തിന്റെ സമൃദ്ധമായ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് വിശേഷിപ്പിച്ചു. ഈ വർഷം 35 കോടി ഭക്തജനങ്ങൾ പ്രയാഗ്രാജിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് (മഹാ ശിവരാത്രി) കുംഭമേള നടത്തപ്പെടുന്നത്. ഈ മഹോത്സവം ഭാരതത്തിന്റെ പുരാതന സംസ്കാരത്തെ ആഗോള തലത്തിൽ ഉയർത്തുന്നതിൽ സുപ്രധാന ഘടകമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്  പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !